എന്ന് ഒക്ക്ടോവിയാ പാസ് ഒരിക്കൽ പറയുകയുണ്ടായി.
അതു കുറച്ചൊന്ന് മാറ്റി പറയുകയാണെങ്കിൽ,
പ്രപഞ്ചത്തിന്റെ തന്നെ വിസ്ഫോടനത്തിന്ന് വെള്ളിത്തിരയുടെ വെളുത്ത കണ്ണിന്ന് അതിന്റേതായ വെളിച്ചത്തെ പ്രതിഫലിപ്പിക്കുകയേ വേണ്ടൂ എന്നു പറയാം.
സിനിമാറ്റോഗ്രാഫിക്ക് വെളിച്ചം നമ്മളിലേക്ക് വരുന്നത് ശ്രദ്ധാപൂർവ്വ്വം അരിച്ചെടുത്തും അളന്നും ആണ്
എന്നതുകൊണ്ടു നമുക്കെല്ലാം സ്വസ്ഥമായി കിടന്നുറങ്ങാം.
സാദ്ധ്യതകളും നേട്ടങ്ങളും തമ്മിൽ
സിനിമയിലെ പോലത്ര അകൽച്ച
മറ്റൊരു പ്രമ്പരാഗത കലാരൂപത്തിനും കാണാനാവില്ല.
മൂർത്തമായ വസ്തുക്കളേയും മനുഷ്യരേയും
അവതരിപ്പിച്ചു കൊണ്ടു ഒരു ചലച്ചിത്രം
പ്രേക്ഷകനിൽ നേരിട്ട് പ്രവർത്തിക്കുന്നു.
സിനിമാശാലയിലെ നിശബ്ദതയിലും ഇരുട്ടിലും
അത് അവനെ അവന്റെ സാധാരണമെന്നു വിളിക്കാവുന്ന മാനസികശീലത്തിൽ നിന്നൊറ്റപ്പെടുത്തുന്നു.
ഈ കാരണങ്ങൾകൊണ്ടു,
മറ്റേത് മാനുഷികമായ ആവിഷ്കാരങ്ങളേക്കാൾ
കൂടുതൽ ഫലവത്തായി അവനെ കീഴ്പ്പെടുത്താൻ
സിനിമക്ക് കഴിയുന്നു.
ഇപ്പോഴുള്ള ചലച്ചിത്രങ്ങളിൽ വലിയൊരു ശതമാനവും നിർഭാഗ്യവശാൽ ഇത്തരമൊരു ലക്ഷ്യമാണ് നിറവേറ്റുന്നത്. അതുകൊണ്ടു നമ്മുടെ സിനിമാശാലകളിലെ വള്ളിത്തിരയിൽ നിത്യേന പ്രദർശിപ്പിച്ചു വരുന്നത്
ഇന്നു സിനിമ കിടന്നു പുളയുന്ന
ധാർമ്മികവും ധൈഷണികവുമായ
ശൂന്യതയെ തന്നെയാണ്.
നോവലിനേയോ നാടകത്തേയോ
വ്യത്യസ്ഥമായി അനുകരിക്കുന്നതു കൊണ്ടു
സിനിമ
പരിമിത വൃത്തത്തിൽ ചുരുങ്ങിപ്പോവുകയാണു ചെയ്യുന്നത്.
ഒരു മാധ്യമമെന്ന നിലയിൽ മനശ്ശാസ്ത്രപരമായ
ആവിഷ്കരണത്തിന്ന് അത്ര സമ്പന്നമായ
ഒന്നല്ല സിനിമ എന്നു വരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ
പറഞ്ഞു മടുത്തതും
ആധുനിക നോവലിൽ തുടർന്നു പോകുന്നതുമായ
പഴം കഥകൾ
അത് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്.
വലിയ ഒരു ചലച്ചിത്രത്തിലെ
ഇതിവൃത്തമാകാവുന്ന ഒരു വിഷയത്തെ
അധികരിച്ചുള്ള ഒരു പുസ്തകം ,
സാമാന്യം സാംസ്കാരിക ശിക്ഷണമുള്ള
ഒരാൾപോലും വായിക്കാതെ മാറ്റി വെക്കുന്നു .
അതേ മനുഷ്യൻ ഇരുണ്ട സിനിമാശാലകളിൽ
വിളിച്ചത്തിന്റേയും ചലനത്തിന്റേയും മായിക ശക്തിയിൽ മിഴിച്ചിരുന്നു പോകുന്നു.
മനുഷ്യരുടെ മുഖങ്ങളും
രംഗങ്ങൾ പെട്ടെന്നു മാറുന്നതും അവനെ അത്രമാത്രം ആകർഷിക്കുന്നത് കൊണ്ടു
ഫിലിം ബ്രോമൈഡിനെ അതെത്ര മുഷിപ്പനായാലും
അവൻ ശാന്തനായി സ്വീകരിക്കുന്നു.
സിനിമാസ്വാദകന്റെ
വിമർശനബുദ്ധിയുടെ വലിയൊരുഭാഗവും
ഉറങ്ങിക്കിടക്കുന്ന ഈ സ്വധീനം വഴി നഷ്ടപ്പെട്ടുപോകുന്നു.
ഒരു മൂർത്ത ഉദാഹരണമായി
രഹസ്യാന്വേഷണ കഥയെത്തന്നെ എടുക്കാവുന്നതാണ്.
കഥയുടെ ഘടനപൂർണ്ണം ,
സംവിധായകൻ കേമൻ ,
നടന്മാർ അസാധാരണന്മാർ,
നിർമ്മാണം മൗലികം
എന്നാൽ ഈ മുഴുവൻ പരിജ്ഞാനവും കഴിവും
സങ്കീർണ്ണമായ മറ്റു ബുദ്ധിമുട്ടുകളും
തരം താണതും
അസംബന്ധജഡിലവുമായ ഉള്ളടക്കത്തോടു കൂടിയ
ഒരു കഥക്ക് വേണ്ടി പാഴായി പോകുന്നു.
ഓപസ്സ് പതിനൊന്നിലെ
അസാധാരണമായ ആ യന്ത്രത്തെക്കുറിച്ചതെന്നെ ഓർമ്മിപ്പിക്കുന്നു; നല്ല ഉരുക്കുകൊണ്ടുണ്ടാക്കിയ
ഭീകരമായ ഒരു ഉപകരണമാണത്.
സങ്കീർണ്ണമായ ഒരായിരം ഗീറുകളും കുഴലുകളും
മാനോമീറ്ററുകളും ലിവറുകളും അതിന്നുണ്ടു.
ഒരു ഘടികാരത്തെ പ്പോലെയാണ്
അതു പ്രവർത്തിക്കുന്നതും .
എന്നാൽ ഒരു ഓഷ്യൻ മൈനറിന്റെ തലത്തിൽ മാത്രം തപാലുകൾക്കടയാളമിടുക മാത്രമാണതിന്റെ ജോലി.
നിഗൂഡതയാണ് ഏതൊരു കലാസൃഷ്ടിയുടേയും
അടിസ്ഥാന ഘടകം .
അതാണ് പൊതുവേ ചലച്ചിത്രങ്ങളിൽ ഇല്ലാത്തതും.
നമ്മുടെ മനസ്വാസ്ഥ്യത്തെ ഒട്ടും തന്നെ ശല്യപ്പെടുത്താതിരിക്കാനാണ്
എഴുത്തുകാരും സംവിധായകരും നിർമ്മാതാക്കളും സർവ്വബുദ്ധിമുട്ടുകളും സഹിച്ച് പണിയെടുത്തു കൊണ്ടിരിക്കുന്നത്.
കവിതയുടെ സ്വതന്ത്ര ലോകത്തിലേക്കുള്ള
വെള്ളിത്തിരയാകുന്ന വാതിൽ അവർ അടച്ചുവെയ്ക്കുന്നു.
നമ്മുടെ സാധാരണ ജീവിതത്തിന്റെ
തുടർച്ചയാവുന്ന വിഷയങ്ങൾ മാത്രം
അവർ തിരഞ്ഞെടുക്കുന്നു.
നിത്യേനയുള്ള ജോലിയുടെ മടുപ്പ് ഇല്ലാതാക്കാനായി
അവർ ആ വിഷയങ്ങൾ
ആവർത്തിച്ചുകൊണ്ടിരിക്കാനാണ് ആഗ്രഹിക്കുന്നത്.
ഔദ്യോഗിക സെ ൻസർഷിപ്പും
നിലവിലുള്ള സന്മാർഗ്ഗ നിഷ്ടകളും അതംഗീകരിച്ചുകൊടുത്തിട്ടുള്ളതാണ്.
മാന്യമായ അഭിരുചിയാലും
നിരുപദ്രവകരമായ ഹാസ്യത്താലും
ഭരിക്കപ്പെടുന്ന അത്
നേരത്തെ പറഞ്ഞ യാഥാർത്ഥ്യത്തിന്റെ
മറ്റു ഘടകങ്ങളുമായി ഒത്തു പോകുന്നവയുമാണ്.
നല്ല ചിത്രങ്ങൾ കാണാനാഗ്രഹിക്കുന്ന ഒരാളെ
വൻ ബഡ്ജറ്റ് ചിത്രങ്ങളോ
വിമർശ്ശകരുടെ ഉയർന്ന പ്രശം സ പിടിച്ചു പറ്റിയ ചിത്രങ്ങളോ ജനപ്രീതി നേടിയ ചിത്രങ്ങളോ
തൃപ്തിപ്പെടുത്തുകയില്ല.
എന്റെ അഭിപ്രായത്തിൽ
സമകാലിക ലോകത്ത് ജീവിച്ചിരിക്കുന്ന ഒരാൾക്ക്,
വ്യക്തിഗത കഥയിലോ,
സ്വകാര്യവ്യക്തിഗത നാടകത്തിലോ താൽപര്യമുണ്ടാകുകയില്ല.
വെള്ളിത്തിരയിലെ ഒരു കഥാപാത്രത്തിന്റെ
സന്തോഷങ്ങളും ദുഃഖങ്ങളും
എല്ലാം പ്രേക്ഷകർ പങ്കുവെക്കുന്നുണ്ടെങ്കിൽ
അതിന്ന് കാരണമുണ്ട്.
ആ കഥാപാത്രത്തിൽ സമൂഹത്തിന്റെ
(അതിനാൽ തന്റെ തന്നെ വ്യാപനവുമായതും)
തായ സന്തോഷങ്ങളുടെ ദുഃഖങ്ങളുടെ എല്ലാം
പ്രതിഫലനമാണ് അയാൾ ദർശ്ശിക്കുന്നത്.
തൊഴിലില്ലായ്മ ,
സമൂഹത്തിന്റെ അസ്ഥിരത ,
യുദ്ധത്തെക്കുറിച്ചുള്ള ഭയം-
ഇവയെല്ലാമാണ് ഇന്നെല്ലാ മനുഷ്യരേയും ബാധിക്കുന്നതു.
എന്നാൽ ആരെങ്കിലും ഒരാൾ വീട്ടിൽ
അസംതൃപ്തനാണെന്നും കുറച്ചു രസത്തിന്ന് വേണ്ടി
അയാൾ ഒരു പെൺകുട്ടിയെ തേടുകയാണെന്നും
പിന്നീട് അയാൾ തന്റെ ത്യാഗസമ്പൂർണ്ണമായ
ഭാര്യക്കുവേണ്ടി അവളെ ഉപേക്ഷിക്കുന്നുവെ ന്നും
എല്ലാം നമ്മെ നിസ്സംഗരാക്കി നിർത്തുന്നു.
എത്ര ധാർമ്മികവും മറ്റുമാണെങ്കിലും,
ചിലപ്പോൾ തികച്ചും അപ്രതീക്ഷിതമായി
സിനിമയുടെ യഥാർത്ഥ സത്ത
മറ്റൊരു തരത്തിൽ മോശപ്പെട്ട ഒരു ചിത്രത്തിൽ
നിന്നാകാം ഉളവാകുന്നത്.
ഒരു സ്ലാപ് സ്റ്റിക്ക് കോമഡിയിൽ നിന്നോ
സാധാരണമായ ഒരു റൊമാന്റിക്ക് ചിത്രത്തിൽ നിന്നോ ആകാം.
മേൻ റേ
ഒരിക്കൽ പ്രസക്തമായൊരു വസ്തുത പറയുകയുണ്ടായി:
'ഞാൻ കണ്ടിട്ടുള്ള ഏറ്റവും മോശപ്പെട്ട ചിത്രങ്ങൾ ,
ഞാൻ ശരിക്കും ഉറങ്ങിപ്പോയിട്ടുള്ള ചിത്രങ്ങളിൽ ,
എപ്പോഴും അഞ്ചു മിനിട്ട് ഗംഭീരമായി തോന്നിയിട്ടുണ്ടു.
എന്നാൽ
ഏറ്റവും നല്ല ചിത്രങ്ങൾ,ഏറ്റവും കൂടുതൽ കൂടുതൽ പ്രകീർത്തിപ്പിക്കപ്പെടുന്ന ചിത്രങ്ങൾ -
അവയിൽ
ശരിയായ മൂല്യമുള്ള അഞ്ചു മിനിറ്റെങ്കിലും ഉണ്ടാകാറില്ല'.
ഇതിനർത്ഥം നല്ലതും ചീത്തയുമായ എല്ലാ ചിത്രങ്ങളിലും സിനിമാറ്റിക്ക് കവിത,
സംവിധായകൻ ഉദ്ദേശിക്കുന്നതിലുപരിയായി,
സ്വയം വെളിപ്പെടുത്താനും
ചിത്രത്തിന്റെ ഉപരിതലത്തിലേക്ക് വന്നെത്താനും കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.
സ്വതന്ത്രമായ ഒരു ചേതനയുടെ കൈകളിൽ സിനിമ
ഗംഭീരവും അപകടകരവുമായ ഒരായുധമാണ്.
ചിന്തയുടേയും വികാരത്തിന്റേയും ചോദനയുടേയും
ലോകത്തെ ആവിഷ്കാര സമ്പ്രദായങ്ങളിലും വെച്ചു ദൃശ്യബിംബങ്ങളെ
സർഗ്ഗാത്മകമായി കൈകാര്യം ചെയ്യുന്നതിലും
അതു പ്രവർത്തിക്കുന്ന രീതിയിലും
സിനിമ ഉറക്കത്തിലുള്ള മനസ്സിന്റെ പ്രവർത്തനത്തേയാണനുസ്മരിപ്പിക്കുന്നത്.
സ്വപ്നത്തിന്റെ സ്വഭാവികമായ
അനുകരണം പോലെയാണ് ഒരു ചലച്ചിത്രം.
ബ്രൂനിയസ്(ജാക്വസ് ബ്രൂനിയസ്,എന്ന ഫ്രഞ്ച് എഴുത്തുകാരൻ) ഒരിടത്തു ചൂണ്ടികാട്ടിയിട്ടുണ്ടു.
സിനിമാശാലകളിലെ ഇരുട്ട് കാണികളെ
പതുക്കെ മൂടിക്കൊണ്ടിരിക്കുന്നത് ,
കണ്ണുകളടക്കുന്നതിന്ന് സമാനമായ
ഒരു പ്രക്രിയയാണെന്ന്,
അപ്പോൾ വെള്ളിത്തിരയിൽ മനുഷ്യനിലെന്നപോലെ ,അബോധത്തിലേക്കുള്ള നിശാ സമുദ്രസഞ്ചാരം ആരംഭിക്കുകയായി.
ഫെയിഡിങ്ങിന്റെ ഉപയോഗം
സ്വപ്നത്തിലെന്ന പോലെ ദൃശ്യങ്ങളെ പ്രത്യക്ഷപ്പെടുത്താനും അപ്രത്യക്ഷപ്പെടുത്താനും അനുവദിക്കുന്നു;
ഇഷ്ടത്തിനനുസരിച്ച് ചുരുങ്ങിയും വികസിപ്പിച്ചും
സ്ഥലകാലങ്ങളെ എങ്ങിനേയും മാറ്റിത്തീർക്കാവുന്നതാക്കുന്നു.
കാലദൗർഘ്യത്തിന്റെ കാലാനുക്രമവും
ആപേക്ഷിക മൂല്യവും യാഥാർത്ഥ്യവുമായി
ഒട്ടും പൊരുത്തപ്പെടാത്ത താവുന്നു.
ചാക്രിക ക്രിയക്ക് ഏതാനും നിമിഷങ്ങളോളം മാത്രമോ,
പല നൂറ്റാണ്ടുകളോളം തന്നയോ നിലനിൽക്കാനാകുന്നു.
വിളംബിത ചലനത്തിൽ നിന്ന് ദ്രുതചലനത്തിലേക്ക്
മാറുംബോൾ ഓരോന്നിന്റേയും ഫലം
കൂടുതൽ തീവ്രത കൈക്കൊള്ളുന്നു.
ഉപബോധമനസ്സിന്റെ ജീവിതത്തിന്ന് കവിതയുടെ അഗാധതകളിലേക്ക് എത്തുന്ന വേരുകളാണു ഉള്ളത് .
ആ ജീവിതം ആവിഷ്കരിക്കാനായി
കണ്ടുപിടിക്കപ്പെട്ടമാധ്യമമാണ് സിനിമ എന്നു തോന്നുന്നു.
ആധുനിക ചലച്ചിത്ര പ്രവണതകളിൽ
ഏറ്റവും പ്രശസ്തമായിട്ടുള്ളത്
നിയോ റിയലിസം
എന്നു വിളിക്കപ്പെടുന്ന പ്രവണതയാണ്.
യഥാർത്ഥത്തിലുള്ള രംഗവിതാനങ്ങളും
ഇന്റീയറുകളും ഉള്ള തെരുവുകളീലൂടേയും
മറ്റും നീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യരെ
അങ്ങനെ തന്നെ പകർത്തിയതെന്നു പറയുന്ന
യഥാർത്ഥ ജീവിതത്തിൽ നിന്നുള്ള
നിമിഷങ്ങളെന്നു തോനാവുന്ന ഒന്നായാണ്.
നിയോറിയലിസ്റ്റിക്ക് ചിത്രം കാണികൾക്ക് വാഗ്ദാനം ചെയ്യുന്നത്. ബൈസിക്കിൾ തീഫ് പോലുള്ള
ചില അപവാദങ്ങളോഴിച്ചു നിർത്തിയാൽ,
സവിശേഷമായ ചലിച്ചിത്രപരത സ്പൂരിപ്പിക്കുന്ന ഒന്നും തന്നെ നിയോറിയലിസം സൃഷ്ടിച്ചിട്ടില്ല .
നിഗൂഡതയേയും ഭ്രമാത്മകതയേയുമാണു ഞാനർത്ഥമാക്കുന്നത്.
സന്ദർഭങ്ങൾ ,കഥാപാത്രങ്ങൾ,ഇതിവൃത്തം തന്നേയും
ഏറ്റവും സെന്റിമന്റലും വ്യവസ്ഥിതികൾക്ക് വഴങ്ങുന്നതുമായ സാഹിത്യത്തിൽ നിന്ന് എടുത്തവയാണെങ്കിൽ,
ദൃശ്യപരമായ അലങ്കാരങ്ങൾക്കൊക്കെ എന്തർത്ഥമാണുള്ളത്?
നിയോറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ
ഏറ്റവും വിലപ്പെട്ട സംഭാവന
അത് സാധാരണ ചെയ്തികളെ നാടകീയ ക്രിയാംശങ്ങളായി ഉയർത്തിക്കൊണ്ടു വന്നു എന്നുള്ളതു,
ഇത് വിശേഷിച്ച്
സവാറ്റിനിയിൽ നിന്നാണു വരുന്നത്.
നിയോറിയലിസ്റ്റിക്ക് ചിത്രങ്ങളിൽ
ഏറ്റവും താൽപര്യമുണർത്തുന്ന ഒരു ചിത്രമായ
അമ്പർട്ടോഡിയെ തന്നെയെടുക്കാം .
ഒരു വേലക്കാരി കുറെ ചെറിയ ചെയ്തികളിലൂടെ
നീങ്ങുന്നത് കാട്ടാനായിമാത്രം ആ ചിത്രത്തിൽ
പത്ത് മിനിട്ട് ചലവഴിക്കുന്നുണ്ടു.
അത്തരമൊരു രംഗം ചിത്രീകരണാർഹമായി
കുറച്ചുകാലം മുമ്പ് ആരും തന്നെ കരുതുമായിരുന്നില്ല.
വേലക്കാരി അടുക്കളയിലേക്ക് പോകുന്നതും
തീയിടുന്നതും പാത്രം അടുപ്പിന്ന് മീതെ വെക്കുന്നതും
ചുവരിലൂടെ നീങ്ങുന്ന ഉറുമ്പുകൾക്ക് മീതെവെള്ളമൊഴിക്കുന്നതും
ഒരു വൃദ്ധന്റെ പനി നോക്കുന്നതും എല്ലാം
നാം കാണുന്നു.
ബാലിശമെന്ന് പറയാവുന്ന രംഗങ്ങളായിട്ടും
നാം അവളുടെ ചലനങ്ങളെ താൽപര്യത്തോടും
ഒരു തരം ഉദ്വോഗത്തോടും നോക്കിക്കൊണ്ടിരിക്കുന്നു.
സിനിമാറ്റിക്ക് ആവിഷ്കാരത്തെ സമ്പന്നമാക്കുന്ന
ചില ഘടകങ്ങളെ അവതരിപ്പിച്ചു എന്നല്ലാതെ
നിയോറിയലിസം ഒന്നും ചെയ്തിട്ടില്ല .
നിയോറിയലിസ്റ്റ് യാഥാർത്ഥ്യം അപൂർണ്ണമാണ്.
പതിവ് മട്ടാണ്.
എല്ലാത്തിനും മീതെ യുക്തിസഹമാണ്.
തൊട്ടറിയാവുന്ന യാഥാർത്ഥ്യത്തെ പൂർണ്ണമാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന
എല്ലാം കവിതയും നിഗൂഡതയുമെല്ലാം തീർത്തും അപ്രത്യക്ഷമായതരം സിനിമ.
.സിനിമ ഐറോണിക്ക് ഫാന്റസിയെ വൈചിത്ര്യതയായും വിലക്ഷണതയായുംതെറ്റിദ്ധരിച്ചിരിക്കുന്നു.
അന്ദ്രേബ്രട്ടൻ പറഞ്ഞു:
ഭ്രമാത്മകമായതിന്റെ ഏറ്റവും ആദരണീയമായസവിശേഷത ഭ്രമാത്മകമായത് നില നിൽക്കുന്നില്ല എന്നത് തന്നെയാണ്;
എല്ലാം യാഥാർത്ഥ്യമാണ്.
കുറച്ചു മാസങ്ങൾക്ക് മുൻപ് എനിക്ക്
നിയോറിയലിസത്തിൽ താൽപര്യമില്ലെന്ന്
സവാനിറ്റിനിയുമായി
സം സാരിക്കുമ്പോൾ ഞാൻ പറയുകയുണ്ടായി.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നതിനാൽ
ആദ്യം വന്ന ഉദാഹരണാം
ഒരു വൈൻ ഗ്ലാസിനെക്കുറിച്ചായിരുന്നു.
നിയോറിയലിസ്റ്റിന്നു ഒരു വൈൻ ഗ്ലാസ്,വൈൻ ഗ്ലാസല്ലാതെ മറ്റൊന്നുമല്ല
അത് സൈഡ് ബോർ ഡിൽ നിന്നു എടുക്കുന്നതും വീഞ്ഞുനിറക്കുന്നതും
അടുക്കളയിലേക്ക് കൊണ്ടൂ പോകുന്നതും കഴുകുന്നതും
വേലക്കാരി അതുപൊട്ടിക്കുന്നതും ജോലിനഷ്ടപ്പെടുന്നതും അല്ലെങ്കിൽ ജോലി നഷ്ടപ്പെടാതിരിക്കുന്നതും
എല്ലാം നാം കാണുന്നു .
എന്നാലിതേ ഗ്ലാസ്സ്,
വ്യത്യസ്ഥ മനുഷ്യരാൽ കാണപ്പെടുകയാണെങ്കിൽ,
ആയിരം വ്യത്യസ്ഥ വസ്തുക്കളാകാം.
ഓരോരുത്തരും ആത്മ നിഷ്ടമായ വികാരം
ഓരോ അളവിൽ നോക്കുന്നതെന്തോ
അതിലേക്ക് പകരുന്നത്കൊണ്ടു
ആരും വസ്തുക്കളെ വസ്തുക്കളായി മാത്രം കാണുന്നില്ല.
ഒരാൾ അയാളുടെ ആഗ്രഹങ്ങൾക്കനുസരിച്ചും
അയാളുടെ മാനസികാവസ്ഥക്കനുസരിച്ചും
ആണു വസ്തുക്കളെ കാണുന്നത് .
ഇത്തരമൊരു ഗ്ലാസ് എന്നെ കാണിക്കുന്നതരം
സിനിമയ്ക്ക് വേണ്ടിയാണു,ഞാൻ സമരം ചെയ്യുന്നത് .
കാരണം ,
ഇത്തരമൊരു സിനിമയാണ് യാഥാർത്ഥ്യത്തിന്റെ സമ്പൂർണ്ണമായൊരു ദർശനം എനിക്കു നൽകുന്നത് .
അതു വസ്തുതകളെക്കുറിച്ചും മനുഷ്യരെക്കുറിച്ചുമുള്ള
എന്റെ അറിവു വർദ്ധിപ്പിക്കുകയും
അറിയപ്പെടാത്ത ഒരു ലോകം
എനിക്കായി തുറന്നു തരികയും ചെയ്യുന്നു.
ഏതെങ്കിലും വർത്തമാനപത്രത്തിലോ തെരുവിലോ കാണാനാവാത്ത എല്ലാം എനിക്കത് കാണിച്ചു തരുന്നു.
ഞാൻ പറഞ്ഞതിൽ നിന്ന് ,
ഞാൻ നിഗൂഡതയുടേയും ഭ്രമാത്മകതയുടേയും
ആവിഷ്കാരത്തിനായി മാത്രം സമർപ്പിക്കപ്പെട്ട
ഒരു സിനിമയിൽ വിശ്വസിക്കുന്നു എന്നു കരുതരുത്.
സ്വപ്നങ്ങളുടെ അബോധ ലോകത്തിലേക്ക്
ഊളിയിടാൻ മാത്രമല്ല ഞാൻ ആഗ്രഹിക്കുന്നത് .
മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന
തരം സിനിമയേക്കുറിച്ച് ഞാൻ മുമ്പേപറഞ്ഞല്ലോ
മനുഷ്യനെ ഒറ്റപ്പെട്ടവനായല്ല ,
ഒരൊറ്റ പ്രശ്നം മാത്രമായല്ല ഞാൻ കാണുന്നത് .
ഒരു വസ്തുത എനിക്കിവിടെ ഊന്നേണ്ടതുണ്ടു.
മറ്റുമനുഷ്യരുമായുള്ള ബന്ധങ്ങളുടെ സാഹചര്യത്തിലാണ്
ഞാൻ മനുഷ്യരെ കാണുന്നത് .
എനിക്കുവേണ്ടി ഫ്രഡറിക്ക് എംഗൽസ് സം സാരിക്കട്ടെ.
അദ്ദേഹം നോവലിസ്റ്റിന്റെ
(ഇവിടെ സിനിമാ സംവിധായകന്റെ}
പ്രവൃത്തിയേക്കുറിച്ചാണു സംശാരിക്കുന്നത്;
എഴുത്തുകാരനാകാൻ പോംവഴികളൊന്നും നിർദ്ദേശിക്കുന്നില്ല എങ്കിലും വ്യക്തമായി പക്ഷം പിടിക്കുന്നില്ല
എങ്കിലും ഒരു നോവലിസ്റ്റിന്റെ കടമ അന്തസ്സോടെ നിറവേറ്റപ്പെടുന്നത്,
യഥാർത്ഥമായ സാമൂഹ്യബന്ധങ്ങളെ കണിശമായി വരച്ചുകാട്ടുമ്പോഴും,
ആ ബന്ധങ്ങളുടെ പ്രകൃതത്തെക്കുറിച്ചുള്ള
പതിവ് കാഴ്ചപ്പാട് നശിക്കുമ്പോഴും
ബൂർഷ്വാസിയുടെ പ്രതീക്ഷ തകർക്കുമ്പോഴും
നിലനിൽക്കുന്ന വ്യവസ്ഥിതിയുടെശാശ്വതാവസ്ഥയെ
ചോദ്യം ചെയ്യാൻ വായനക്കാരനെ നിർബന്ധിക്കുമ്പോഴുമാണ്.