2011, ജനുവരി 25, ചൊവ്വാഴ്ച

കേരളത്തിലെ സമാന്തര സിനിമാപ്രസ്ഥാനം NGOകൾ കയ്യടക്കുന്നു:-ഒഡേസ സത്യൻ.

.കേരളത്തിലെവിടേയും എന്തെങ്കിലും സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടായാൽ പ്രാദേശികമായാലും സംസ്ഥാനതലത്തിലായാലും ക്യാമറയുമായി ഒരു വിഭാഗം ചെറുപ്പക്കാർ ചാടിവീണ് ക്യാമറയില്‍ പകർത്തും
അത് ഡോക്യുമെന്ററി എന്നരീതിയിൽ ചലച്ചിത്രമേളകളിൽ വരെ പ്രദർശിക്കപ്പെടുകയും അവിടങ്ങളിൽ നിന്ന് തരപ്പെടുത്തിയ വലിയ വലിയ ബഹുമതികളുടെയും അംഗീകാരത്തിന്റേയും പിൻ ബലത്തിൽ വൻ രീതിയിൽ രംഗത്തിരങ്ങി പുത്തൻ കൊളോണിയൽ ദാസ്യത്തിന്റെയും അരാഷ്ട്രീയതയുടേയും വിഷവിത്ത് നിർലോഭം വാരി വിതറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു .

ഇതിന്റൊയൊക്കെ സഘടനാ സമാഹരണത്തിനായി ഇവരെല്ലാവരും ഒത്തുചേർന്ന് ചലച്ചിത്രമേളകളും മറ്റും സംഘടിപ്പിക്കുന്നു.കഴിഞ്ഞ ജനുവരിയിൽ (2011) ചേതന ഫിലിംസ് തൃശൂരിൽ ആഘോഷിച്ച ചലച്ചിത്രമേളയുടെ സ്വഭാവം സൂചിപ്പിക്കുന്നത് കേരളത്തിലെ സമാന്തര ഫിലിം പ്രസ്ഥാനത്തെ കുഴിച്ചുമൂടാനായി അമേരിക്ക ഉൾപ്പെടേയുള്ള വിദേശ ഫണ്ടുകൾ നിർലോഭം കൈപ്പറ്റി,കമ്പോള സിനിമക്കെതിരേ എന്നപേരിൽ രാജ്യത്ത് പുരോഗമന ശക്തികൾ വളർത്തിക്കൊണ്ടുവന്ന സമാന്തര സിനിമാപ്രസ്ഥാനത്തേയും സിനിമാസാക്ഷരതയേയും തകർത്തെറിയുക എന്ന ലക്ഷ്യം വെച്ചുള്ളതാണ്‌ എന്ന് വ്യക്തമാക്കുന്നു.

6 ദിവസം നീണ്ടുനിന്ന തൃശൂരിൽ അരങ്ങേറിയ ഈ പരിപാടി NGOകളുടെ ഈ മേഘലയിലെ ശക്തി തെളിയുക്കുന്നതായിരുന്നു.ഈ രംഗത്ത് താല്പര്യമുള്ള യുവതീ യുവാക്കളെ സാമ്പത്തിക മുൾപ്പെടേയുള്ള സഹായങ്ങൾ നല്കിക്കൊണ്ട് ഈ വിഭാഗത്തെ നേടിയെടുക്കുകയും അരാഷ്ട്രീയവല്ക്കരിക്കപ്പെടുന്നതിന്റേയും ഉത്തമോദാഹരണമായിരുന്നു ഇത്.

ഈ അടുത്ത് അന്തരിച്ച ശരത്ചന്ദ്രന്‍ എന്ന ഫിലിം മേക്കറുടെ ‘പ്ലാച്ചിമടയേക്കുറിച്ചുള്ള’ സിനിമയും ‘മുത്തങ്ങയേക്കുറിച്ചും“കനവ്,ഡോക്യുമെന്ററിയേയും നിരീക്ഷിച്ചാൽ ഇതിന്റെ ഉള്ളടക്കം വളരെ കൃത്യമായ NGO രാഷ്ട്രീയമാണ് മുന്നോട്ട് വെക്കപ്പെട്ടത് എന്ന് ബോധ്യമാവും.ബേംഗ്ലൂരിലെ വികാസ് ഫൗണ്ടേഷനും തൃശൂരിലെ ചേതനയുടെ ഫാദറും കൂടിയാണ് ഈ ദാസ്യ പ്രവർത്തനത്തിന്ന് നേതൃത്വം കൊടുക്കുന്നത്.

സമാന്തര സിനിമാപ്രസ്ഥാനത്തിന്ന് രാഷ്ട്രീയമായി ശക്തിയും സൗന്ദര്യവും പകർന്ന ജോൺ എബ്രഹാമിനേയും ഒഡേസാ മൂവീസിനെ വരെ ഇക്കൂട്ടർ ഈ മ്ളേച്ഛ നിലപാടിന്റെ സാധൂകരണത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു എന്നത് പ്രതിഷേധാർഹമാണ്.ജോണിന്റെ വേർപാടിന്ന് ശേഷം നാലോളം ചിത്രങ്ങൾ പൂർണ്ണമായും ജനകീയ പങ്കാളിത്തത്തോടെ നിർമ്മാണം പൂർത്തിയാക്കി തെരുവുകളിലും വിദ്യാലയങ്ങളിലുമായി ലക്ഷക്കണക്കിന്ന് ജനങ്ങൾക്കിടയിൽ പ്രദർശിപ്പിച്ചു വരികയാണ്‌.(ഇത്രയും യാഥഭാഗം,വേട്ടയാടപ്പെട്ട മനസ്സ്,മോർച്ചറി ഓഫ് ലൈഫ്,ഷാഡോ ഓഫ് ഡാർക്ക്നെസ്സ്)അഞ്ചാമത്തെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.അടിയന്തിരാവസ്ഥയിൽ ഇന്ത്യൻ ഭരണകൂടം നടത്തിയ മനുഷ്യവകാശ ലംഘനങ്ങളുടെ ഒരു നേർക്കാഴ്ചയാണ്‌ ചിത്രത്തിന്റെ ഉള്ളടക്കം.

ഈ NGO കൾ എന്ത് രൂപത്തിലും ഭാവത്തിലും ഏത് മണ്ഡലത്തിൽ നുഴഞ്ഞുകേറിയാലും അതിന്റെ ദൗത്യത്തിന് ഒരു ലക്ഷ്യമേയുള്ളു എന്ന് തിരിച്ചറിയേണ്ടതുണ്ട്.ഹിറ്റ്ലർ ദൃശ്യമാധ്യമങ്ങളിലൂടെ തന്റെ ആശയം പ്രചരിപ്പിക്കുന്നതിന്നു വേണ്ടി കലാകാരന്മാരെ എങ്ങിനെ വിലക്കെടുക്കപ്പെട്ടു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.വർത്തമാനകാലത്ത് ഫോർഡ്ഫൗണ്ടേഷൻ ഉൾപ്പെടേയുള്ള അമേരിക്കൻ കോർപ്പറേറ്റുകളും യുവത്വങ്ങളേയും അവരുടെ സർഗ്ഗാത്മകതേയും വിലക്കെടുക്കുന്ന പുത്തൻ അടവുകളെ പുരോഗമന ജനാധിപത്യ ബോധമുള്ള ഓരോ പൗരനും തിരിച്ചറിഞ്ഞെങ്കിലേ ജനപക്ഷത്ത് നിന്ന് യഥാർത്ഥ ബദൽ ഉയർത്തിക്കൊണ്ടു വരാനും മുന്നോട്ടു കൊണ്ടുപോകാനും കഴിയൂ.

അഭിപ്രായങ്ങളൊന്നുമില്ല: