2011, മേയ് 17, ചൊവ്വാഴ്ച

അരങ്ങൊഴിഞ്ഞ നാടകാചാര്യന്നു ആദരാജ്ഞലികൾ:-

                                     അരങ്ങൊഴിഞ്ഞ നാടകാചാര്യന്നു ആദരാജ്ഞലികൾ:-

മൂന്നാം നാടകവേദി പ്രസ്ഥാനത്തിന്ന് രൂപം നൽകി,
നാടകത്തെ പ്രേക്ഷകരുടെ നടുവിലേക്കെത്തിച്ച വിപ്ലവകാരിയായിരുന്നു
ബാദൽ സർക്കാർ.
നാടകവേദിയിൽ ജ്വലിക്കുന്ന ശബ്ദമായി മാറിയ ഈ പ്രതിഭ
1925-ൽ ബംഗാളിൽ ജനിച്ച സുധീർ ചന്ദ്ര എന്ന ബാദൽ സർക്കാറിന്ന്
1972-ൽ പത്മശ്രീ,1997-ൽ കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്,
കാളിദാസ സമ്മാൻ,ജവഹർലാൽ നെഹറു ഫെലോഷിപ്പ്,
സംഗീതനാടക അക്കാദമി ഫെലോഷിപ്പ്,
എന്നിവ നൽകി ആദരിക്കപ്പെട്ടിട്ടുണ്ട് .
ഇന്ത്യൻ നാടക വേദിയുടെ വളർച്ചക്ക് സമഗ്ര സംഭാവന നൽകിയ വിശിഷ്ട വ്യക്തികളെ ആദരിക്കാൻ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ
പ്രഥമ അമ്മന്നൂർ പുരസ്കാരം ബാദൽ സർക്കാറിന്നാണ് സമ്മാനിച്ചത്.
2010-ലെ പത്മഭൂഷൺ ഭഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചു.

ശദാബ്ദി എന്ന നാടക ടീം രൂപീകരിച്ചുകൊണ്ട് ഭരണകൂടനയങ്ങൾക്കെതിരെ ചെറുത്തു നിൽപ്പ് പ്രഖ്യാപിച്ച് 70- കളിൽ അവതരിപ്പിക്കപ്പെട്ട നാടകങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ അഗ്നിജ്വാലകൾ സൃഷ്ടിച്ചിരുന്നു.

ഭോമ,വാശി ഖബർ,ഏവം ഇന്ദ്രജിത്ത്,സുഖ പഠേർ ഭാരതീർ ഇതിഹാസ് തുടങ്ങി ഒട്ടേറെ നാടകങ്ങൾ പ്രേക്ഷക മനസ്സിൽ മായാതെ കിടക്കുന്നവയാണ്.

അർബുദത്തെ തുടർന്ന് കിടപ്പിലായിരുന്നു.കൊൽക്കത്തയിലെ വസതിയിൽ വെള്ളിയാഴ്ച വൈകിയിട്ടായിരുന്നു അന്ത്യം.മൃതദേഹം ബാദൽ സർക്കാറിന്റെ ആഗ്രഹ പ്രകാരം വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠനത്തിനായി സംഭാനചെയ്യും.

2011, മേയ് 10, ചൊവ്വാഴ്ച

അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ ഓർമ്മകൾ അഭ്രപാളിയിലേക്ക്.

                             അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ ഓർമ്മകൾ അഭ്രപാളിയിലേക്ക്.
 

അടിയന്തിരാവസ്ഥാ നാളുകളീൽ രക്തസാക്ഷിത്വം വരിച്ച നക്സലൈറ്റ് അങ്ങാടിപ്പുറം ബലകൃഷ്ണന്റെ കഥ ഒഡേസമൂവീസ് സിനിമയാക്കുന്നു.
നക്സലൈറ്റ് പ്രവർത്തകരായതിന്റെ പേരിൽ ബാലകൃഷ്ണനേയും സൂഹൃത്ത് പ്രഭാകരണേയും പോലീസ് പിടികൂടി കക്കയം ക്യാംമ്പിലേക്ക് കൊണ്ടുപോകുന്നതും വഴിമധ്യേ വെളിമുക്കിൽ വെച്ച് പോലീസ് ജീപ്പ് കത്തിക്കുന്നതുമെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു
 

1976 മാർച്ച് 8ന് പോലീസ് മൃഗീയ മർദ്ധനത്തിന്ന് ശേഷം കൊണ്ടു പോകുമ്പോൾ ജീപ്പിലുണ്ടായിരുന്ന പൊട്രോൾ കന്നാസിന്ന് തീകൊടുത്ത ബാലകൃഷണൻ അഗ്നിജ്വാലകളിൽ കിടന്ന് കൊണ്ട് പോലീസ് മർദ്ദനത്തിനെതിരേ മുദ്രാവാക്യം വിളിച്ച് രക്തസാക്ഷിയാവുകയായിരുന്നു.
സർവേ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ബാലകൃഷ്ണൻ കുടുംബത്തോടൊപ്പം മലപ്പുറം അങ്ങാടിപ്പുറത്ത് വാടക വീട്ടിൽ താമസിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആളിക്കത്തിയ ജീപ്പിൽ ഗുരുതരമായി പൊള്ളലേറ്റ ഡി വൈ എസ് പി ബാല സുബ്രമണ്യനും മരിച്ചു
സി ഐ അടക്ക മുള്ളവർ പരുക്കുകളോടെ രക്ഷപ്പെട്ടു.
ജീപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രഭാകരൻ ആശുപത്രിയിലും പോലീസ്ക്യാമ്പിലും ജയിലിലുമായി ദീർഘനാൾ കഴിഞ്ഞു.
ഇപ്പോൾ അങ്ങാടിപ്പുറത്ത് ട്യൂട്ടോറിയൽ കോളേജ് നടത്തുകയാണിദ്ദേഹം
ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിത സാഹചര്യവും പ്രഭാകർന്റെ ഓർമ്മകളും കൂട്ടിചേർത്താണ് സിനിമ നിർമ്മിക്കുന്നത്.
 

ഒഡേസയുടെ മറ്റു ചിത്രങ്ങൾ നിർമ്മിച്ചതുപോലെ ജനങ്ങളിൽ നിന്ന് പിരിവെടുത്താണ് ഇതും നിർമ്മിക്കുന്നത്.
സിവി സത്യൻ സംവിധാനം ചെയ്യുന്ന ഈ സിനിമ ഓഗസ്തിൽ പ്രദർശനത്തിന്ന് എത്തും.