2009, മാർച്ച് 3, ചൊവ്വാഴ്ച

ചോദ്യങ്ങൾക്ക്‌ ജോൺ അബ്രഹാമിന്റെ മറുപടി

തീവ്രമായ സാമൂഹിക പ്രതിബദ്ധതയാണല്ലോ താങ്കളുടെ ചിത്രങ്ങളുടെ പ്രത്യേകത.ഇത്‌ എങ്ങിനെ ന്യായീകരിക്കപ്പെടുന്നു?..
ഒരുsocial point of view ഇല്ലെങ്കിൽ ഞാനൊന്നുമാകുന്നില്ല.സമൂഹത്തിന്റെ ഭാഗധേയത്തിൽ ഭാഗഭാക്കായിക്കൊണ്ട്‌ മാത്രമേ എനിക്കെന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കാനാവൂ.ജനങ്ങളുടെ നന്മക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യുക .അവൻ മാന്യനാണെന്ന് അവനെത്തന്നെ ബോദ്ധ്യപ്പെടുത്തുക. അതാണെന്റെ ലക്ഷ്യം ജനങ്ങളോട്‌ ചിലസത്യങ്ങൾ വിളിച്ചു പറയണ മെന്ന് തോന്നുമ്പോഴാണ`ഞാൻ സ്രഷ്ടാവാകുന്നത്‌:സിനിമയെടുക്കുന്നത്‌.സിനിമ കലാപരമാകണമെങ്കിൽ അത്‌ ജനകീയമാകണമെന്ന് തന്നെയാണ് എന്റെ വിശ്വാസം.എന്റെ സിനിമ ജനങ്ങൾകാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക്‌ നിർബന്ധമുണ്ട്‌. ചായക്കടയിൽ നിന്നും ചായകുടിച്ചതിന്ന് അച്ഛന്റെ കൈയിൽ നിന്നും അടി വാങ്ങിയവനാണ് ഞാൻ.അത്തരം നിശിത സ്വഭാവമുള്ള ഒരു ഫ്യൂഡൽ കുടുംബത്തിൽ ജനിച്ച ഞാൻ സത്യസന്ധനായ ഒരു കമ്യൂണിസ്റ്റായിരിക്കാൻ ആഗ്രഹിക്കുന്നു.എന്റെ സാമൂഹ്യ ദർശ്ശനത്തിന്റെ വേരുകൾ ഈ വൈരുദ്ധ്യത്തിലാണ`
അപ്പോൾ വ്യക്തിനിഷ്ടമായ മരണമോ?
ഞാനൊരു ചിരഞ്ജീവിയല്ല;.എല്ലാം ഭൗതികാർത്ഥത്തിൽ കാണുന്നതാണ` എനിക്കിഷ്ടം .കണ്ടു പിടിക്കപ്പെടാത്ത പ്രതിഭാസങ്ങളും യാഥാർത്ഥ്യങ്ങളാണ`.ഇന്നെല്ലങ്കിൽ നാളെ അവയെ പൊതിയുന്ന നിഗൂഡതയുടെ ആവരണങ്ങൾ കൊഴിഞ്ഞുപോവാതെ തരമില്ലമരണവും മെറ്റീരിയലായ ഒരു യാഥാർത്ഥ്യം മാത്രമാണ്.ചിരഞ്ജീവിത്വം.കിനാവുകാണുന്നവനാണ് മരണത്തെ സമസ്യയായി കാണുന്നതും ആ വ്യാകുലതയുടെ ബലിയാടായിത്തീരുന്നതും .എന്നെ സംബന്ധിച്ചിടത്തോളം കലാകാരനെന്നവ്യക്തി സെൻസിബിലിറ്റിയുള്ള സാമൂഹികാംശം എന്നതിൽ കവിഞ്ഞൊന്നുമല്ല.
അപ്പോൾ വ്യക്തിപരമായ ശൈഥില്യത്തിന്റെ ന്യായീകരണം?
ഞാൻ എല്ലാം തികഞ്ഞ ഒരു മനുഷ്യനല്ല.എനിക്കും പോരായ്മകളും ശൈഥില്യങ്ങളുമുണ്ട്‌.സൃഷ്ടിയിൽ വ്യക്തി അപ്രസക്തനാണ്.ഓടയിൽകിടക്കുന്നവനും സുന്ദരമായിപാടാൻ കഴിയും. എന്റെ ശൈഥില്യം സൃഷ്ടിയെ സ്വാധീനിക്കാറില്ല.I do best for the society.സ്രഷ്ടാവാകുമ്പോൾ ഞാൻ ഞാനാകുന്നു.ഈ മണ്ണിന്റെയും മനുഷ്യരുടെയും മണം മറന്ന് എനിക്കൊന്നും ചെയ്യാനാവില്ല.
ചലച്ചിത്രാവബോധമുള്ള ഒരു മനുഷ്യന് ചലച്ചിത്രത്തിന്റെ താങ്ങാനാവാത്ത സാമ്പത്തിക വ്യയം നിമിത്തം സ്വന്തം സൃഷ്ടിയുടെ സാഫല്യം അനുഭവിക്കാൻ കഴിയാതെ വരുന്നു.ഇത്‌ ചലച്ചിത്ര മാദ്ധ്യമത്തിന്റെ ഒരു ദൗർബല്യമായി താങ്കൾ കരുതുന്നുണ്ടോ? എങ്കിൽ ഒരു പോംവഴി നിർദ്ദേശിക്കാമോ?
ദൗർബല്യമായി ഞാൻ കാണുന്നില്ല .സിനിമ എടുക്കാൻ ആഗ്രഹിക്കുന്നവൻ പണമുണ്ടാക്കാനും ബദ്ധ്യസ്ഥനാണ്.എന്റെ കയ്യിൽ പണമില്ല ഞാൻ ദരിദ്രനാണ്.അതു കൊണ്ട്‌ ഞാൻ സിനിമ എടുക്കാതിരിക്കണോ? പേപ്പറും പേനയും ഇല്ലെന്നുവെച്ച്‌ ആരെങ്കിലും കവിത എഴുതാതിരിക്കാറുണ്ടോ? എനിക്കിപ്പോൾ സിനിമ എടുക്കണമെന്ന് തോന്നി.പച്ചയായ ചില യാഥത്ഥ്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നത്‌ എന്റെ ആത്മാവിന്റെ വിളിയാണ്.അതിനായി ഞാൻ ജനങ്ങളെ organise ചെയ്തു. അത്‌ തീരുമാനത്തിന്റെയും നട്ടെല്ലിന്റെയും പ്രശ്നമാണ്.ഞാൻ ജനങ്ങൾക്ക്‌ വേണ്ടിയാണ് തീരുമാനിച്ചത്‌.അവരിൽ നിന്നും പിരിച്ചെടുത്ത ചില്ലിക്കാശുകളാണ് എന്റെകരുത്ത്‌.എന്റെ പുതിയ ചിത്രത്തിന്റെ[ അമ്മ അറിയാൻ ]ഷൂട്ടിങ്ങിന്നിടയിൽ തൃശ്ശുർ ബസ്സ്സ്റ്റാന്റിലെ പത്രക്കച്ചവടക്കാരനായ പയ്യൻ സംഭാവന ചെയ്ത രണ്ട്‌ രൂപ എനിക്ക്‌ രണ്ട്‌ ലക്ഷത്തിന്റെ കരുത്താണ` തരുന്നത്‌.ഞാൻ അവരുടെ ഭാഗത്താണെന്ന് അവർക്ക്‌ ബോധ്യമായി.ഞാൻ എന്റെ സിനിമ ആദ്യം കാണിക്കുന്നത്‌ അവരെയായിരിക്കും.എനിക്ക്‌ മുഖം മൂടികളും അത്‌ വഴി നേടുന്ന പണവും ആവിശ്യമില്ല .
ചലച്ചിത്ര നിർമ്മാണത്തിൽ ഛയാഗ്രഹണം,സംഗീതം,അഭിനയം തുടങ്ങിയ ഘടകങ്ങളുടെസർഗ്ഗാത്മകമായ പ്രസക്തിയെതാങ്കൾ അംഗീകരിക്കാറുണ്ടോ?എങ്കിലവയുടെ സജീവ സാന്നിദ്ധ്യത്തിൽ താങ്കളുടെ ദർശ്ശനം എങ്ങിനെ സാക്ഷാൽക്കരിക്കപ്പെടുന്നു ?
ഞാൻ അംഗീകരിക്കാറുണ്ട്‌. അവരുടെ ന്ര്ദ്ദേശങ്ങൾ കേൾക്കാറുണ്ട്‌.എന്നാൽ അവർ എനിക്ക്‌ വേണ്ടിയാണ്workചെയ്യുന്നത്‌,എന്റെ ആശയത്തിന്റെ സാക്ഷാത്ക്കാരത്തിന്ന് വേടിയാണ`അവർ കേമറ ചലിപ്പിക്കുന്നതും അഭിനയിക്കുന്നതും .അവിടെ വിട്ടുവീഴ്ച്ചയുടെ പ്രശ്നമേ ഇല്ല.അവരുടെ നിർദ്ദേശങ്ങൾ ഞാൻ സ്വീകരിക്കുമ്പോൾ എന്റെ സൃഷ്ടിയിലേക്കുള്ള അവരുടെ സംഭാവനയാണത്‌.Taht is creativity. ഞാൻ ആത്മസാക്ഷാത്ക്കാരത്തിന്ന് വേണ്ടി പടം എടുക്കാറില്ല.Self expression is a masterversionഇതാണ് എന്റെ കാഴ്ച്ചപ്പാട്‌.സ്ത്രീപുരുഷ സംയോഗത്തിലൂടെ മാത്രമേ സൃഷ്ടിയുടെ സാഫല്യം ഉണ്ടാകൂ എന്നു പറയുന്നതു പോലെ കല പൂർണ്ണമാകണമെങ്കിൽ സാമൂഹിക കാഴ്ച്ചപ്പാടുമായി എന്റെ ആശയം സംയോഗം നടത്തണം .I am a social being .സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട്‌ ഒരു അസ്തിത്വമില്ല.
നിയതമായ ഒരു രൂപഘടനയ്ക്കുള്ളിൽ ഒതുങ്ങുന്നതല്ല ചലച്ചിത്രമാദ്ധ്യമം എന്നിരിക്കിലും എന്തു കൊണ്ടാണ് കാതലായി പുത്തൻ പരീക്ഷണങ്ങൾ നമ്മുടെ സിനിമയിലുണ്ടാകാത്തത്‌?
ധാരണ തന്നെ തെറ്റാണ്.കാലബന്ധിയായ ഒരു രൂപഘടന ചലച്ചിത്രം എന്നും പുലർത്തി പോന്നിരുന്നു. അതിന്ന് കാലാകാലങ്ങളിൽ പരീക്ഷണങ്ങളെയും മാറ്റങ്ങളെയും നേരിടേണ്ടതായി വന്നിട്ടുണ്ട്‌.1952ൽ പി ഭാസ്കരനും രാമുകാര്യാട്ടും 'നീലക്കുയിൽ'നിർമ്മിച്ചപ്പോൾ അതിന്ന് വ്യത്യസ്ഥമെന്ന് പറയാവുന്ന ഒരു ഘടനയുണ്ടായിരുന്നു.'സദാരമ'തുടങ്ങിയ തമിഴ്‌ ചിത്രങ്ങളുടെ പാരമ്പര്യം പിന്തുടരുന്ന ഒരു ഘടന .മൂന്ന് തലമുറകളുടെ കഥ ഒന്നര മണിക്കൂറിൽ പറഞ്ഞുതീർക്കാൻ കഴിയുന്നു.നമ്മുടെ സിനിമയ്ക്ക്‌ വളരെ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. 1948-ലെ ഹിറ്റ്‌ ചിത്രമായിരുന്ന'ജീവിത നൗക' പോലെയാണോ ഇന്ന് ഐ വി ശശിയുടെ ചിത്രങ്ങൾ?
ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥയെപ്പറ്റി എന്താണഭിപ്രായം?
പരമബോറ്മോശമെന്ന് പറയാൻ വയ്യ.കാരണം അതിനേക്കാൾ മോശമാണ് ഇന്നത്തെ അവസ്ഥ.
മലയാള സിനിമയിൽ പ്രതീക്ഷ ഉണർത്തുന്ന പുതിയ സനിധായകർ ആരെങ്കിലു മുണ്ടോ? [ചിരിച്ചുകോണ്ട്‌] ഞാൻ മാത്രമേയുള്ളൂ.
എഴുപതുകളിൽ മലയാളത്തിൽ അലയടിച്ച സിനിമാവേശത്തിന്റെ ചൂടിൽ ഉയിരെടുത്ത അനേകം സിനിമകൾ ഇപ്പോഴും കാണാതെ കിടപ്പുണ്ടല്ലോ.അവ റിലീസ്‌ ചെയ്യാൻ ക്രിയാത്മകമായ മാർഗ്ഗങ്ങൾ എന്റെങ്കിലുമുണ്ടോ?.
അതിനു വേണ്ടിയാണ് ഒഡേസ മൂവീസ്‌ രൂപം കൊണ്ടിട്ടുള്ളത്‌. സിനിമയെ ജനകീയ മാക്കുകയാണ് ലക്ഷ്യം .വെളിച്ചം കാണാതെ കിടക്കുന്ന ചിത്രങ്ങൾ നല്ലവയാണെങ്കിൽ പുറത്ത്‌ കോണ്ടുവന്ന് പ്രദർശ്ശിപ്പിക്കാൻ ഒഡേസശ്രമിക്കും.
ഒഡേസയുടെ പ്രവർത്തനങ്ങൾ ഒന്നുകൂടെ വ്യക്തമാക്കാമോ?
കേരളീയ കലകൾ കാശിന്ന് വേണ്ടി കളിച്ചു വളർന്നവയല്ല.ഗോത്ര സംഘങ്ങളിലൂടെയും അമ്പലപ്പറമ്പുകളിലൂടെയുമായിരുന്നു അതിന്റെ വളർച്ച .അത്തരം ഒരു അവസ്ഥയിലേക്ക്‌ സിനിമയും മാറണം.സിനിമയ്കൊരു സാമൂഹ്യ സ്വഭാവമുണ്ട്‌.അതുകൊണ്ട്തന്നെയാണ് സിനിമ ഇന്നും നിലനിൽക്കുന്നത്‌ . ടി വി സിനിമക്കൊരു ഭീഷണിയാണെന്ന് എല്ലാവരും നിലവിളിച്ചു .യൂറോപ്പിൽ സിനിമ നശിച്ചുവോ? അതെ, സിനിമയ്ക്കൊരു സാമൂഹികമായ ഒരു ഒത്തു ചേരലിന്റെ സ്വഭാവമുണ്ട്‌.ഒഡേസ ലക്ഷ്യം വെക്കുന്നതും അതു തന്നെയാണ്.ഗ്രാമങ്ങളിലും നഗരങ്ങളിലും ചേരികളിലുമൊക്കെയായി പന്ത്രണ്ട്‌ ലക്ഷം ജനങ്ങൾ ഇതിനകം തന്നെ ഒഡേസയുടെ ചിത്രങ്ങൾ കണ്ടുകഴിഞ്ഞു .ഇവിടുത്തെ പ്രമുഖർക്കൊന്നും ചെയ്യാൻ കഴിയാത്തതാണ് ഒഡേസ ചെയ്യുന്നത്‌.ഇതൊരു വലിയ പ്രവർത്തനമാണ്.
സിനിമക്ക്‌ സെൻസർ ഷിപ്പ്‌ ആവശ്യമുണ്ടോ?എന്തുകൊണ്ട്‌?

. ഇന്നത്തേത്‌ സെൻസിബിലിറ്റിയുള്ള ഒരു സെൻസർഷിപ്പല്ല .ഒരു പോലീസുകാരന്ന് അഞ്ചുരൂപ കൈക്കൂലി കൊടുക്കുന്നത്‌ കാണിക്കുന്നതിന് തടസ്സമാകുന്ന ഒരു സെൻഷർഷിപ്പ്‌ നമുക്കാവശ്യമില്ല ഇവിടുത്തെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന സിനിമകളൊക്കെ നിരോധിക്കണം ഞാൻ സെക്സിന്ന് എതിരല്ല.സിനിമക്ക്‌ കിടപ്പറ രംഗമോ നഗ്നതയോ ആവശ്യമാണെങ്കിൽ കാണിക്കുന്നതാവണം.പക്ഷെ അതിനൊക്കെ സെൻസിബിലിറ്റിയുള്ള ഒരു സെൻസർഷിപ്പാണാവശ്യം. എന്റെ പുതിയ സിനിമയിൽ[അമ്മ അറിയാൻ]കട്ടുകൾ നിർദ്ദേശിച്ചാൽ ഞാനത്‌ നിഷേധിക്കും.കാരണം എന്റെ സിനിമയിൽ പ്രദർശ്ശിപ്പിച്ചിട്ടില്ലെന്ന് പൂർണ്ണബോധ്യമുണ്ടെനിക്ക്‌.അവരെന്റെ സിനിമയെ നിരോധിക്കട്ടെ. എന്നാലും ഞാനത്‌ ജനങ്ങളെ കാണിക്കും.വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും കാണിക്കും.അവർ തീരുമാനിക്കട്ടെ എന്റെ സിനിമയിൽ കട്ടുകൾ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് .അത്‌ ഞാൻ അനുസരിക്കാൻ തയ്യാറാണ്.ഇവിടുത്തെ ഐ എ എസ്സ്‌ ഉദ്യോഗസ്ഥൻ മാരല്ല എന്റെ സിനിമയുടെ വിധികർത്താക്കൾ.ജനങ്ങളാണ് അതിന്ന് വേണ്ടി അറസ്റ്റ്‌ വരിക്കാനും ഞാനൊരുക്കമാണ്.
ചലച്ചിത്ര സാഹിത്യത്തിന്റെ അവസ്ഥ എന്താണ്?
ചലച്ചിത്രത്തിന്ന് സാഹിത്യം എഴുതേണ്ട ആവശ്യമില്ല.സൃഷ്ടിക്കും പ്രേക്ഷകനുമിടയിലെ മദ്ധ്യവർത്തിയുടെ സ്ഥാനം മാത്രമാണ് ഒരു സിനിമാ നിരുപകനുള്ളത്‌.പക്ഷെ അയാളുടെ വാക്കുകൾ ആത്യന്തികമായ വിധി പ്രസ്താവമല്ല. ദു:ഖകരമായ വസ്തുത മറ്റൊന്നാണ്.കലാസ്വാദനത്തിന് ഇന്നത്തെ വിദ്യാഭ്യാസം സഹായകമാകുന്നില്ല. ഇന്നത്തെ അക്കാദമിക്ക്‌ വിദ്യാഭ്യാസം ചെറുപ്പക്കാരെ വിവരം പഠിപ്പിക്കുന്നില്ല.മംഗളം വായിക്കാൻ മാത്രം പ്രാപ്തരാക്കുന്നു. ചുരുക്കത്തിൽ മംഗളത്തിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കുക മാത്രമാണ് ഇന്നത്തെ വിദ്യാഭ്യാസം ചെയ്യുന്നത്‌.
താങ്കൾ സർഗ്ഗാത്മക പ്രവർത്തനത്തിന്ന് ചലച്ചിത്ര മാദ്ധ്യമം തിരഞ്ഞെടുത്തതിന്റെ സാഹചര്യം വിശദീകരിക്കാമോ?
[ഭാവമാറ്റത്തോടെ ചിന്താകുലനായി] എനിക്കറിയില്ല.അഞ്ചു വയസ്സുമുതൽ സിനിമാകാണാൻ തുടങ്ങിയിരുന്നു.നല്ലൊരു പാട്ടുകാരനാകാൻ ആഗ്രഹിച്ചവനാണ് ഞാൻ.ആയിത്തീർന്നത്‌ ഇതാണ്.ഈ മീഡിയം ഇഷ്ടപ്പെടുന്നത്കൊണ്ടാകാം ഞാനിവിടെ എത്തിപ്പെട്ടത്‌. എന്നോട്‌ കൂടുതലൊന്നും ചോദിക്കരുത്‌ .

2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ചലച്ചിത്ര വർണ്ണസംഗീതം:-ഐസൻസ്റ്റീൻ

ചലച്ചിത്രത്തിലെ വർണ്ണ പ്രയോഗത്തിന്റെ പ്രാഥമിക വ്യവസ്ഥ ചിത്രത്തിൽ വർണ്ണമൊരു നാടകീയ ഘടകമായിരിക്കണമെന്നാണ് .
ഇക്കാര്യത്തിൽ വർണ്ണം സംഗീതം പോലെയാണ്.അനിവാര്യമെങ്കിൽ സംഗീതം ചലച്ചിത്രത്തിൽ നന്ന് .അത്പോലെ വർണ്ണവും ,ആത്മപ്രകാശത്തിന് ഇവ[മറ്റുഘടകങ്ങളൊന്നുമല്ല,ഇവമാത്രം]യാണ് ഏറ്റവും അനുയോജ്യമെന്നഘട്ടത്തിലാണ് .
ചലച്ചിത്രത്തിൽ വർണ്ണത്തിന്റെയും സംഗീതത്തിന്റെയും സാംഗത്യം,ചിത്രത്തിന്റെ ക്രിയാംശത്തെ ഇതൊരു ആത്മഗതമാകാം;
ഒരാശ്ചര്യമാകാം;
വിരാമമാകാം;
ബിർണ്ണാം വനങ്ങളുടേത്‌ പോലെയുള്ള സംഘചലനമാകാം;
അവ്യക്തമായ ഒരാഗ്യമാവാം.ചലച്ചിത്ര ക്രിയാംശവികാസത്തിൽ ഒരു പ്രത്യേക നിമിഷത്തിൽ ആത്മപ്രകാശനോപാധികളുടെ ഓർക്കസ്ട്രയിൽ സംഗീതമോ വർണ്ണമോ നേതൃത്വസ്ഥാനം ഏറ്റെടുക്കുന്നു.ആ ഒരു നിമിഷത്തേക്ക്മാത്രം.
നിശ്ശബ്ദത.ഒരു വാക്ക്‌ .ഒരു നിന്നോക്തി.
സംഘചലനം.
കൈകൊണ്ട്‌ ചെറിയൊരംഗ്യം.
ഒരു രഘുരാഗം.
രംഗത്ത്‌ ഒഴുകി വ്യാപിക്കുന്ന വർണ്ണം.
ഓരോന്നും സ്വസ്ഥാനത്ത്‌ നാടകീയതയുടെ അനന്യ മുഹൂർത്തത്തിന്റെ വാഹനം.പൊതു ആശയത്തിന്റെ ഒരു പ്രത്യേക നിമിഷത്തിലെ ഏറ്റവും പരിപൂർണ്ണമായ ആത്മപ്രകാശനോപാധി.
ആത്മപകാശനത്തിന്റെ ഈ ഓരോ നിമിഷത്തിലും ഓരോ ഉപാധിയും അതാതിന്റെ അതിർത്തിക്കകത്ത്‌ ഒതുങ്ങി നിൽക്കണം.
അടുത്ത നീഷത്തിൽ താൻ നായകസ്ഥാനത്തേക്ക്‌ വിടർന്ന് വളരാൻ പോവുകയാണെന്നറിഞ്ഞ്കൊണ്ട്‌ തന്നെ തൽക്കാലം അതൊളിച്ചിരിക്കണം.
മറ്റുപാധികൾക്ക്‌ കീഴടങ്ങണം .
കഴിയുന്നത്ര അവ്യക്തമായിരിക്കണം.
കുതിച്ചുചാട്ടത്തിന് മുൻപുള്ള പിന്മാറ്റം മാത്രമാണിത്‌.
മന:പൂർവ്വംസൃഷ്ടിക്കുന്ന ഈ അവ്യക്തത ഈ ഘടകത്തിന്റെ രംഗപ്രവേശത്തെ കൂടുതൽ തീഷ്ണമാക്കുന്നു.
നാട്യശാത്രാംശമായി നാം വർണ്ണത്തെ കാണുന്നു.വർണ്ണ പ്രയോഗം സഗീതപ്രയോഗത്തിന്ന് തുല്യമാകുന്നു.വർണ്ണചിത്രത്തിൽ വർണ്ണത്തിന്റെ സാന്നിധ്യംസ്ഥിരമാണെന്ന് സഗീതം അനിവാര്യ നിമിഷത്തിൽ മാത്രം പ്രയോഗിക്കപ്പെടുന്ന ഒന്നാണെന്നുമുള്ള വാദം നമ്മുടെ നിലപാടിനെ ബാധിക്കുന്നില്ല.
ഒരു നിമിഷത്തിലൊരു എക്കോഡിയൻ വായനക്കാരനെ കാണുകയും അടുത്ത നിമിഷത്തിൽ ഒരു ഗാനം കേൾക്കുകയും ബാക്കിയെല്ലാം സംഭാഷണം മാത്രമായിരിക്കുകയും ചെയ്യുന്ന ഒരു ചിത്രത്തെ നാം സംഗീത ചിത്രമെന്ന് വിളിക്കുന്നില്ല.
സംഗീതത്തിന്റെ അഭാവം ഒരു വിരാമമായി മാറുന്ന അവസ്ഥയിലേക്ക്‌ ഉയരുമ്പോഴാണൊരു ചിത്രം സംഗീതചിത്രമായി മാറുന്നത്‌.[ഇതൊരു റീലു മുഴുവനാകാം;പക്ഷെ ശബ്ദരേഖയിലെ നിശ്ശബ്ദതയിലെ താളാത്മകമായി കണക്കാക്കിയെടുക്കുന്ന മാത്രകളോളം കണിശമായിരിക്കണമിത്‌] അങ്ങിനെ വരുമ്പോൾ സംഗീതാവിരാമത മുറുകുകയല്ല ചെയ്യുന്നത്‌;സംഗീത അഭാവം ഒരു സഗീതാത്മകത സംഭാഷണം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്‌.
പ്രകൃതി ദൃശ്യഘടകങ്ങളുടെ സുഘടിതമായ അനുക്രമം,കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന വികാരങ്ങളുടെ മിടിപ്പുള്ള കോശസമൂഹം,ഉപക്ഥയ്ക്കും ഉപകഥാ സീക്വൻസിനുമകത്തൊരു മൊണ്ടാഷ്‌ താളം ഇതെല്ലാം വർണ്ണത്തിനും ബാധകമത്രെ. ക്രിയാംശത്തിന്റെ സർഗ്ഗപ്രാകാശനത്തിന്ന് വർണ്ണഘടകം അനിവാര്യമല്ലാത്ത ഒരവസ്ഥയിൽ കടും നീലയോ സ്വർണ്ണനിറമോ സ്വകാര്യവാക്കുകളിൽ നിന്നും നമ്മുടെ ശ്രദ്ധയെ തെറ്റിക്കുന്നില്ല. മരിക്കുന്ന നായികയുടെ വിളറിയ മുഖത്ത്നിന്ന്,വിറയാർന്ന ചുണ്ടുകളിൽ നിന്ന് കൊഴിഞ്ഞ്‌ വീഴുന്ന വാക്കുകൾ നാം ശ്രദ്ധിക്കുമ്പോൾ,അവളുടെ വസ്ത്രം സ്ക്രീനിൽ തിളങ്ങുന്ന പച്ചപ്രളയം സൃഷ്ടിക്കുന്നില്ല എങ്കിൽ വർണ്ണം സ്വന്തം ആധിപത്യത്തെ സ്വയം മറച്ചുവെക്കുന്നു.
ക്ലോസപ്പിന്റെ താൽപര്യസംരക്ഷണത്തിനുള്ള ഫ്രെയിമായി വർണ്ണം മാറുകയും ലോങ്ങ്‌ ഷോട്ടിൽ നമ്മുടെ ശ്രദ്ധ തെറ്റിച്ചേക്കാവുന്ന അനാവശ്യഘടകങ്ങളെയപ്പാടെ ഒഴിവാക്കുകയും ചെയ്യുന്നു.ഇത്‌ വർണ്ണത്തെ നിർവ്വീര്യമാക്കലല്ല ഒരു വർണ്ണവിരാമമാണ്. അഭിനയം കൊണ്ടോ സംഘചരണങ്ങളാലൊ ഒരു പ്രത്യേക ആശയ ഘടകത്തിന്റെ വലിയൊരു ഇമേജ്കൊണ്ടോ ,കാണിയിൽ വികാരം ഉണർത്താൻ കഴിയാത്ത ഒരു നിമിഷത്തിൽ,വെള്ളപ്പത കരവെച്ച കറുപ്പും ഇൻഡിഗോവും കലർന്ന നീലയുടെ തിരകളോ; ഇരുണ്ട കറുത്തനിറത്തിലുള്ള പുകയോടെ പുകക്കകത്തുനിന്നും കുതിച്ചൊഴുകുന്ന അഗ്നിച്ചുവപ്പിന്റെ ലാവയോ ആത്മപ്രകാശനോപാധികുമ്പോൾ വർണ്ണഘടകങ്ങളുടെ സുസംഘടിത സക്തിയാണ് പ്രകടമാകുന്നത്‌. വർണ്ണത്തിന്റെ അനിവാര്യതയാണിവിടെവ്യക്തമാവുന്നത്‌.
ചലച്ചിത്രത്തിന്റെ അത്മപ്രകാശനോപാധികളുടെ നാട്യശാസ്ത്രഘടകങ്ങളിൽ സ്വതന്ത്രമായ ഒന്നായി വർണ്ണ രേഖയും പ്രമേയ വളർച്ചയിൽ സ്വന്തം വഴി കണ്ടെത്തുന്നതെന്നും വ്യക്തമായി.ഇതെങ്ങിനെ സാധിക്കുന്നു. ഇതിനെന്തുവേണം?,നിറമുള്ള ഇമേജും നിറമുള്ള വസ്തുക്കളുടെ വെറും ഛായയും തമ്മിലുള്ള അന്തരമെന്ത്‌?,
ചിത്രത്തിന്റെ ആകമാനമായ അർത്ഥമുള്ള സുവർണ്ണ നാട്യരേഖയായി വർണ്ണം എങ്ങിനെ മാറുന്നുവർണ്ണത്തിന്റെ നാട്യധർമ്മത്തിന്ന് രണ്ട്‌ വശമുണ്ട്‌. സുനിശ്ചിതമായ ഒരു നാട്യഘടനയ്കകത്ത്‌ വർണ്ണഘടകത്തെ ഒതുക്കി നിർത്തൽ[വർണ്ണമടക്കമുള്ള എല്ലാഘടകങ്ങളിലൂടെയും ചലച്ചിത്രത്തിന്റെ രൂപഘടനയും നിർണ്ണയിക്കുന്നത്‌ ഈ നാട്യഘടനയാണ`.]വർണ്ണത്തിനകത്തുള്ള സജീവാംശത്തിന്റെ നാടകീയാവതരണത്തിലൂടെ വർണ്ണത്തെക്കുറിച്ചൊരു വിശാലധാരണ സ്വരൂപിക്കൽ [പ്രകൃതി ഒരു പ്രത്യേക വർണ്ണത്തിനുള്ള അനുശ്ചിത സുസ്ഥിരതക്ക്‌ പകരം ആ വർണ്ണത്തെ ഉപയോഗിക്കുന്നവന്റെ ബോധപൂർവ്വമായ ഇച്ഛാശക്തിയുടെ ഭാവപ്രകടനമായി അത്‌ മാറുന്നു.]വർണ്ണാഭിവജ്ഞനത്തിന്റെ വികാസപ്രക്രിയക്കും പ്രകൃതിയിൽ വർണ്ണത്തിന്റെ പദവിക്കും തമ്മിൽ അന്തരമുണ്ട്‌ .
നിലനിൽക്കുന്നതിൽ നിന്ന് നിലനിൽക്കാത്ത ഒന്ന് സൃഷ്ടിക്കുന്നതിന്റെ ഇഛാശക്തിക്കനുശ്രതമായല്ല അത്‌ പ്രകൃതിയിലോ പ്രതിഭാസത്തിലോ നിലകൊള്ളുന്നത്‌.
വർണ്ണത്തെ ഈ ഒരു ഇലപാടിൽ നിന്ന്സമീപിക്കുമ്പോൾ വർണ്ണത്തിന്റെ ക്രിയാത്മകതയെ ജയിക്കുന്നതിന്റെ പ്രശ്നങ്ങൾക്ക്‌ മുമ്പ്‌ മൊണ്ടാഷിനെ ജയിക്കാൻ ശ്രമിക്കുമ്പോൾ ഉയർന്ന പ്രശ്നങ്ങൾക്ക്‌ സമാനമാണെന്ന് വരുന്നു.
ആംഗിൾഫോട്ടോഗ്രാഫിയിൽനിന്നും മോണ്ടാഷ്‌ ഫോട്ടോഗ്രാഫിയില്ലേക്ക്‌ വരുമ്പോൾ സംഭവത്തിന്റെയും പ്രതിഭാസത്തിന്റെയും അനിശ്ചിതാവസ്ഥയേയും നിഷ്പക്ഷതയേയും തകർക്കുകയാണ് ചെയ്യുന്നത്‌. പിന്നീട്‌ അവ കൂട്ടിച്ചേർക്കപ്പെടുന്നതോ ഈ സംഭവത്തിനോടോ പ്രതിഭാസത്തിനോടോ ഉള്ള എന്റെ പ്രത്യായശാസ്ത്രപരമായ നിലപാടിനനുസൃതമായാണ്. വർണ്ണത്തിന്റെ കാര്യത്തിൽ ഒരു വസ്തുവിന്റെ വർണ്ണത്തെയും അതിന്റെ 'വർണ്ണശബ്ദ'ത്തെയും തമ്മിൽ വേർത്തിരിക്കാനാവണം. ബൂട്ട്സിന്റെ'ക്രാ'ശബ്ദത്തെ ബൂട്ട്സിൽ നിന്നും വേർത്തിരിക്കുമ്പോഴാണ`ആത്മപ്രകാശനോപാധിയായി ഉയരുന്നത്‌. അതുപോലെ ഓറഞ്ച്‌ നിറത്തെ ഓറഞ്ചിൽ നിന്നും വേർത്തിരിക്കണം.പുൽത്തകിടിയിൽ കിടക്കുന്ന മൂന്ന് ഓറഞ്ചുകളെ പുല്ലിൽ കിടക്കുന്ന ഓറഞ്ചുകളായും പച്ച പശ്ചാത്തലത്തിലെ മൂന്ന് ഓറഞ്ച്‌ വർണ്ണശകലങ്ങളായും വേർത്തിരിച്ച്‌ കാണാനാകാതെ നമുക്ക്‌ കളർ കോമ്പിനേഷനേക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങാനേ ആവില്ല. ഇത്‌ വേർ തിരിച്ച്‌ കാണാൻ കഴിവില്ലെങ്കിൽ ഈ ഓറഞ്ചുകളും പച്ചകലർന്ന നീല വെള്ളപ്പരപ്പിലൊഴുകി നീങ്ങുന്ന ഓറഞ്ച്‌ നിറമുള്ള രണ്ട്‌ പൊങ്ങികളും തമ്മിലുള്ള വർണ്ണഘടനാ ബന്ധം വ്യക്തമായി മനസ്സിലാവില്ല.
ചലങ്ങ്ങ്ങളിലൂടേയുള്ള വണ്ണാരോഹണക്രമം നമുക്ക്‌ പിടികിട്ടില്ല ശൂദ്ധ ഓറഞ്ചിൽ നിന്ന് ചുവപ്പ്‌ കലർന്ന ഓറഞ്ചിലേക്ക്‌,പുൽ പച്ചയിലേക്ക്‌ ,വെള്ളത്തിന്റെ നീലാഭ കലർന്ന പച്ചയിൽ നിന്ന് നീലാകാശത്തിനെതിരെ ചോപ്പൻ ചെടികണക്കെ ഉയർന്ന് നിൽക്കുന്ന പൊങ്ങികളുടെ ചുവപ്പൻ ഓറഞ്ച്‌ ശകലങ്ങളിലേക്കും നീലാകാശത്തിലെ പച്ചപ്പിന്റെ നിഴലിലൂടെ അവ്യക്തമായ നീല നിഴലുകളിലേക്ക്‌.

പൊങ്ങിയിലെ ഓറഞ്ച്‌ വെറുതെ ഒരു ചോപ്പൻ ചെടിയായി തല ഉയർത്തുന്നില്ല.

വെള്ളത്തിലൊഴുക്കി വിട്ട പുല്ലിൽ നിന്ന് ആകാശ മുണ്ടാവുന്നില്ല.
ചോപ്പ്‌ കലർന്ന ഓറഞ്ച്‌ നിറത്തിലൂടെ ഒരു ചലനമാണ് മൂന്ന് ഓറഞ്ചുകളെയും രണ്ട്‌ പൊങ്ങികളെയും ചോപ്പൻ ചെടികളെയും ഒന്നിച്ച്‌ യോജിപ്പിക്കുന്നത്‌.
ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫിലിമിൽ ഗ്രേ ഫോട്ടോഗ്രാഫിയുടെ 'ടോണൽ ശബ്ദ'ങ്ങളുപയോഗിച്ച്‌ ഇത്തരം ഒരു ജൈവക്യം സൃഷ്ടിക്കാൻ നാം മുമ്പ്‌ ശ്രമിച്ചിരുന്നപ്പോഴും സംഭവിച്ചിരുന്നത്‌ ഇതു തന്നെ.
ഒരു സ്ത്രീയുടെ പുതപ്പിന്റെ ചിത്ര മാതൃകകളിൽ നിന്നും വൃക്ഷക്കൊമ്പുകളുടെ നിഴലുകളിൽ നിന്നും അകലെ ആകാശത്ത്‌ ഓടിനീങ്ങുന്ന മേഘങ്ങളിൽ നിന്നും ഒരു ദൃശ്യസമഗ്രതയുടെ ജൈവ ഐക്യം.
വർണ്ണത്തിന്റെ ചലനം ,വർണ്ണങ്ങളുടെ മുന്നോട്ടായൽ മാത്രമല്ലാതാകുമ്പോൾ അവ വൈകാരികതയുടെ നിഴൽ ഭാഗങ്ങളായി മാറുന്നു.സംഗീതത്തിന്റെ അതേ വൈകാരിക ധർമ്മം വർണ്ണചലനമേറ്റെടുക്കുന്നു.
ചുവപ്പ്‌ പ്രമേയപരമായ രക്തവർണ്ണമാകുന്നു.
നീലയിൽ വേർ തിരിക്കപ്പെട്ട സൂര്യപ്രകാശത്തിന്റെ മഞ്ഞ ജീവിതത്തിന്റെയും ആനന്ദത്തിന്റെയും ഗാനങ്ങൾ ആലപിക്കാൻ തുടങ്ങുന്നു.
പ്രതീകാത്മക വർണ്ണങ്ങളാൽ പ്രകടിപ്പിക്കപ്പെടുന്ന പ്രമേയം ഒരാന്തരിക നാടകത്തിന്റെ ചുരുൾനിവർത്തുന്നു.അത്‌ സ്വന്തം മാതൃക സൃഷ്ടിക്കുകയും ക്രിയാംശത്തിന്റെ ഭാഗമായി ഇടപെടുകയും ചെയ്യുന്നു.
അഭിനയം കൊണ്ട്‌ സാധിക്കുന്ന ഭാവപ്രകടനത്തെ ഇപ്പോൾ വർണ്ണം കൂടൂതൽ തീഷ്ണമാക്കുന്നു.
പണ്ട്‌ സംഗീതത്തിന്ന് മാത്രം സമ്പൂർണ്ണമായി സാധിച്ചിരുന്ന ഒരു ദർമ്മം അങ്ങിനെ വർണ്ണത്തിന്ന് സാധ്യമാകുന്നു...
[ലേവ്‌ കളഷേവിന്നെഴുതിയ നീണ്ടതും അപൂർണ്ണവുമായ ഒരു കത്തിന്റെ സംക്ഷേപം].