2011, ജനുവരി 25, ചൊവ്വാഴ്ച

ജോണുമായൊരു അഭിമുഖം :-ഒ കെ ജോണി, കെ ജയചന്ദ്രൻ.

സാഹിത്യത്തില്‍ ഏത് കലാരൂപത്തിലും രൂപങ്ങളോ രൂപസാദൃശ്യങ്ങളോ മാത്രം പോര, അതില്‍ രൂപകല വേണം .കഥകളിയാണെങ്കിലും തെയ്യമാണെങ്കിലും.

രൂപകല സാദൃശ്യങ്ങളുടെ സ്വഭാവങ്ങള്‍ കൊണ്ടാണ് (vision)

ദൃശ്യങ്ങളുണ്ടാവുന്നത് മനുഷ്യന്റെ ആവിര്‍ഭാവത്തിന്റെ മനസ്സാക്ഷിയില്‍ നിന്നാണ് നിറങ്ങളും രൂപങ്ങളും ഉണ്ടാകുന്നത്.

ഈ കല (തെയ്യം) ഇത് മനുഷ്യന്റെ സ്വന്തം കലയാണ്.അതില്‍ നിറങ്ങളുണ്ട്. അവന്‍ അവനെത്തന്നെ ആവിഷ്കരിക്കുന്നു.അവന്‍ രക്ഷപ്പെടുന്നു.

രൂപ ഭാവങ്ങള്‍ സംഭവിക്കുന്നു.

ചാമുണ്ടിപോലുള്ള ഓരോ തെയ്യങ്ങള്‍ക്കും രൂപത്തിന്റേയും ഭാവത്തിന്റേയും രൂപഭേദങ്ങള്‍ അന്യോന്യം സംഭവിക്കുന്നു.ബ്രെഹ്ത്തിന്റെ തിയറി,

attention സംഭവിക്കുന്നു.

അതുപോലെത്തന്നെ യൂറോപ്പിലെ അബ്സ്റ്റ്രാക്ട് തിയേറ്റര്‍

-theater of cruelty-

ഓഡിയന്‍സിനെ ചിന്തിക്കുവാന്‍ പ്രാപ്തരാക്കുക. ഇതായിരുന്നു ബ്രെഹ്ത്തിന്റെ താല്പര്യം അതിനുശേഷം സാമുവല്‍ ബെക്കറ്റ് അബ്സേഡ് തിയേറ്റര്‍

തിയേറ്ററിന്റെ ഒരു ഏകതാനതരൂപം ആര്‍ക്കുമറിഞ്ഞുകൂട.

എനിക്കൊരു frame work ഉണ്ടെന്നുപറയുമ്പോള്‍ അത് മനോഹരമായി എനിക്ക് തോനുന്നു.കാരണം ഞാനത് ഒരു Ideal situationല്‍ വെച്ചുകാണുന്നു.

നിങ്ങള്‍ താഴെയിരുന്നു കാണുമ്പോള്‍ ഞാന്‍ 20,000 അടി മുകളില്‍ നിന്നു‘aeroplane,ല്‍ നിന്നും കാണുന്നു.

നിങ്ങള്‍ താഴെ നിന്ന് നിങ്ങളുടെ അമ്മയെ കാണുന്നത് നേരെയാണ്.ഞാന്‍ മുകളില്‍ നിന്ന്. ഈ രണ്ട് വ്യത്യാസങ്ങള്‍.

ഈ വ്യത്യാസങ്ങളാണ്. ഞാന്‍ സിനിമയില്‍ കാണുന്നത്.വ്യത്യസ്തദൃശ്യങ്ങള്‍ .

ഈ വ്യത്യാസങ്ങളാണ്‌ ഞാന്‍ സിനിമയില്‍ കാണുന്നത്.വ്യത്യസ്ത-അതാണ് സത്യവും ധര്‍മവും!

നാടകത്തിന് പകുതിവെളിച്ചത്തില്‍ പണ്ട് പരിചയപ്പെട്ട അസത്യമുലങ്ങളല്ല സിനിമയില്‍ ഉള്ളത്.

’അഗ്രഹാരത്തിലെകഴുത‘Hiararchy

ദ്രാവിഡ സങ്കല്പങ്ങളുടെ ചിന്തകള്‍ക്ക് എങ്ങനെ മാറ്റം വന്നു,അവിടെ എങ്ങിനേയാണ് ഈ ആര്യസങ്കല്പ്പങ്ങള്‍ വന്നു, ഇവിടെ അധിഷ്ടിതമായത് എന്നു ഞാനാലോചിച്ചു.

ദ്രാവിട strength (ശാക്തേയ രൂപം ) ഉള്ള അവന്‍ മാരിയമ്മനുള്ള സ്ഥലത്ത് എങ്ങനെ ആര്യരൂപങ്ങള്‍ വന്നു ഭവിച്ചു എന്ന തോന്നലുണ്ടായി. ഈ തോന്നലാണ് വിന്ധ്യപര്‍വതം കടന്ന് ആര്യന്മാര്‍ എങ്ങനെ ഇവിടെ വന്നുവെന്ന്.

’രാമായണം.എന്ന ഒരു വസ്തുതയുണ്ടാവുകയും ബാക്കിയുള്ളവരൊക്കെ കുരങ്ങുകളാക്കുകയും ചെയ്യുന്ന ഒരു ചരിത്രമുണ്ടിവിടെ.വാസ്തവത്തില്‍ ഏത് പ്രൊഫസറോട് ചോദിച്ചാലും പറഞ്ഞുതരും,

ഒരുതരം വള്‍ഗാരിറ്റി.

അശക്തര്‍ പെണ്ണിനെ മോഷ്ടിക്കാന്‍ പറ്റിയ ഒരു ഭാഗഭാക്കായി തീര്‍ന്നിരിക്കുന്നു.

ഞാന്‍ ദ്രവീഡിയന്‍ ഫീലിംഗ്സ് study ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ അന്ധവിശ്വാസങ്ങളുടെ മുമ്പില്‍ നിന്ന് ഇവിടുത്തെ ഒരു ഫൊരഫസര്‍മാര്‍ക്കും എന്നോട് ഒന്നും പറയാന്‍ സാധിച്ചിട്ടില്ല.

വിഷമൂര്‍ത്തിയാണ് എന്റേത്.

ആര്യന്മാരുടെ ഒരു invasionഇവിടെ ഉണ്ടായില്ല എന്നു പറയുന്നുണ്ട്.ദ്രാവിഡന്മാരുടെ രാജ്യമായിരുന്നു എന്നും പറയുന്നു.

ഇതിനു രണ്ടിനുമിടയിലുള്ള ഒരു സമ്മേളനത്തെ ,സമയത്തെ,സംവേദനത്തെക്കുറിച്ചൊന്നും ഇവിടുത്തെ ഒരു പ്രൊഫസര്‍മാരും എന്നോട് പറഞ്ഞിട്ടില്ല,കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.പറയാനവരും!

ചോ: അഗ്രഹാരത്തിലെ കഴുതയില്‍ ഒര്‍ ദുര്‍ഗ്ഗ-സങ്കല്പമൊക്കെയാണല്ലോ വരുന്നത്?

അത് ദ്രാവിഡ സങ്കല്പ്പത്തിന്റെ ഭാഗമാണ്‌(ശിവ-ശക്തി)ദേവി ഒരു devine mother കോണ്‍സെപ്റ്റ്

കാളി mother എന്ന് ഞാന്‍ കാണുന്നു.

ഞാന്‍ അമ്മയെന്നു പറയുമ്പോള്‍ നമുക്ക് അമ്മയാണ്‍` ഏറ്റവും പ്രധാനമായ രൂപം.നമ്മളെ ജനിപ്പിച്ച{(biolagical)അമ്മ-അതായത് ഗര്‍ഭം ധരിപ്പിച്ച താത്വികമായി പറഞ്ഞാല്‍ ഒരുപാട് നാഡി ഞരമ്പുകളിലൂടെ വന്ന വസ്തു. അങ്ങനെ യാണ് ഞാന്‍ സംസാരിക്കുന്നത്.അമ്മയെ എതിര്‍ക്കാന്‍ ഒരു തത്വവുമുണ്ടായിട്ടില്ല.പക്ഷെ ഈ വസ്തുതൗപയോഗിച്ച് രാഷ്ട്രീയപരമായിട്ടും മറ്റും വളരെ വളരെ വിപുലമായിട്ട് അതിനെ ‘വള്‍ഗരൈസ്’ചെയ്യുന്നു.ചൂഷണം ചെയ്യുന്നു.

‘അമ്മയേയും പെങ്ങളേയും’ മുലകാണിച്ചും തുണിയുരിഞ്ഞിഞ്ഞും കാണിച്ചിട്ടാണോ ഇവിടെ സിനിമയുണ്ടാക്കേണ്ടത്.?

കച്ചവടത്തിന്റെ മന:സ്തിതിവരുമ്പോള്‍ എല്ലാ തകരാറും സംഭവിക്കും.

ആ സിനിമയെ ഞാന്‍ എതിര്‍ക്കും.

കാശിനുവേണ്ടികാണിക്കുമ്പോഴാണ് അത് സെക്സ് ആവുന്നത്.

അമേരിക്കക്കാര്‍ കച്ചവടക്കാരായിരുന്നു.

ജര്‍മ്മനിയിലെ ഏറ്റവുന്‍ ഒരു നല്ല നടിയായിരുന്ന് മെര്‍ലിന്‍.

cinima-Blue angel(1935).

കുടിയേറ്റക്കാരുടേതായ സ്വഭാവമുണ്ട്.basic principle കാശ് ഉണ്ടാക്കുക എന്നുള്ളതാണ്‌

സിനിമ നിര്‍മ്മിച്ച അമേരിക്കക്കാര്‍,അവര്‍ ഇംഗ്ലണ്ടില്‍ നിന്നും പോയ കുടിയേറ്റക്കാരായിരുന്നു.

പണം എന്ന മനോഭാവം വന്നപ്പോള്‍ സിനിമ നശിച്ചു.

അവര്‍ സിനിമയുടെ പരസ്യത്തിനായി milion dolor ego എന്നൊഴുതിവെച്ചു

കാലുകാണിച്ച് ഇത്തരത്തില്‍ വാക്കുകളെഴുതി അവര്‍ പണമുണ്ടാക്കി.വില്ക്കപ്പെടുന്ന മാധ്യമമാണ് സിനിമ എന്നവര്‍ മന്‍സ്സിലാക്കി.ഇങ്ങനെയായിരുന്നുcommercil സിനിമകളുടെ ആരംഭം.

ഇത് സംഭവിച്ചത് എന്തുകൊണ്ട്? കാരണം ഇത് വില്ക്കണം വില്ക്കപ്പെടണമെന്ന മാധ്യമമെന്ന് മനസ്സിലായതുകൊണ്ടാണ് സിനിമ നശിച്ച് കച്ചവട സിനിമയായി മാറി.കാരണം എന്റെ കല വില്ക്കുക എന്നു പറഞ്ഞാല്‍

I don't have any bloody commitment till my death.I want to look at things in the real perspectve of things.

വിപ്ലവത്തിന്റെ ചില സാങ്കേതിക പദങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാതെ പലരും അതങ്ങെടുത്തു പെരുമാറുകയാണ്.

സിനിമ എന്ന മാധ്യമത്തെക്കുറിച്ച് അതിന്റെ രൂപഭാവങ്ങളെ ക്കുറിച്ച് നമ്മുടെ ‘ബുദ്ധിജീവി ഡയറക്റ്റര്‍മാര്‍’ ആലോചിക്കുന്നില്ല.

എന്നെപ്പോലെ കള്ളുകുടിച്ച് പെരുവഴിയില്‍ നിന്ന് ഇന്റര്‍വ്യൂചെയ്യാന്‍ അവരൊന്നും സമ്മതിക്കില്ല.അതിനേക്കാളോക്കെ അപ്പുറമായ അപചയം അവര്‍ക്കാവാം അവരുടെ വീട്ടില്‍ വെച്ച്.

ഞാനവരെ കുറ്റപ്പെടുത്തുന്നില്ല,കാരണം,അതവരുടെ വ്യക്തിപരമായ സ്വാതന്ത്യമാണ്



അഭിപ്രായങ്ങളൊന്നുമില്ല: