2011, മേയ് 10, ചൊവ്വാഴ്ച

അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ ഓർമ്മകൾ അഭ്രപാളിയിലേക്ക്.

                             അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ ഓർമ്മകൾ അഭ്രപാളിയിലേക്ക്.
 

അടിയന്തിരാവസ്ഥാ നാളുകളീൽ രക്തസാക്ഷിത്വം വരിച്ച നക്സലൈറ്റ് അങ്ങാടിപ്പുറം ബലകൃഷ്ണന്റെ കഥ ഒഡേസമൂവീസ് സിനിമയാക്കുന്നു.
നക്സലൈറ്റ് പ്രവർത്തകരായതിന്റെ പേരിൽ ബാലകൃഷ്ണനേയും സൂഹൃത്ത് പ്രഭാകരണേയും പോലീസ് പിടികൂടി കക്കയം ക്യാംമ്പിലേക്ക് കൊണ്ടുപോകുന്നതും വഴിമധ്യേ വെളിമുക്കിൽ വെച്ച് പോലീസ് ജീപ്പ് കത്തിക്കുന്നതുമെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു
 

1976 മാർച്ച് 8ന് പോലീസ് മൃഗീയ മർദ്ധനത്തിന്ന് ശേഷം കൊണ്ടു പോകുമ്പോൾ ജീപ്പിലുണ്ടായിരുന്ന പൊട്രോൾ കന്നാസിന്ന് തീകൊടുത്ത ബാലകൃഷണൻ അഗ്നിജ്വാലകളിൽ കിടന്ന് കൊണ്ട് പോലീസ് മർദ്ദനത്തിനെതിരേ മുദ്രാവാക്യം വിളിച്ച് രക്തസാക്ഷിയാവുകയായിരുന്നു.
സർവേ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ബാലകൃഷ്ണൻ കുടുംബത്തോടൊപ്പം മലപ്പുറം അങ്ങാടിപ്പുറത്ത് വാടക വീട്ടിൽ താമസിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആളിക്കത്തിയ ജീപ്പിൽ ഗുരുതരമായി പൊള്ളലേറ്റ ഡി വൈ എസ് പി ബാല സുബ്രമണ്യനും മരിച്ചു
സി ഐ അടക്ക മുള്ളവർ പരുക്കുകളോടെ രക്ഷപ്പെട്ടു.
ജീപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രഭാകരൻ ആശുപത്രിയിലും പോലീസ്ക്യാമ്പിലും ജയിലിലുമായി ദീർഘനാൾ കഴിഞ്ഞു.
ഇപ്പോൾ അങ്ങാടിപ്പുറത്ത് ട്യൂട്ടോറിയൽ കോളേജ് നടത്തുകയാണിദ്ദേഹം
ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിത സാഹചര്യവും പ്രഭാകർന്റെ ഓർമ്മകളും കൂട്ടിചേർത്താണ് സിനിമ നിർമ്മിക്കുന്നത്.
 

ഒഡേസയുടെ മറ്റു ചിത്രങ്ങൾ നിർമ്മിച്ചതുപോലെ ജനങ്ങളിൽ നിന്ന് പിരിവെടുത്താണ് ഇതും നിർമ്മിക്കുന്നത്.
സിവി സത്യൻ സംവിധാനം ചെയ്യുന്ന ഈ സിനിമ ഓഗസ്തിൽ പ്രദർശനത്തിന്ന് എത്തും.

അഭിപ്രായങ്ങളൊന്നുമില്ല: