ചലച്ചിത്ര നിർമ്മാണം പുസ്തകം എഴുതുന്നത് പോലെയല്ല.ജീവിക്കലല്ല എന്റെ തൊഴിലെന്ന് ഫ്ലോബർട്ട് പറഞ്ഞു;അദ്ദേഹത്തിന്റെ തൊഴിൽ എഴുത്തായിരുന്നു.ചലച്ചിത്രനിർമ്മാണം എന്തായാലും,ജീവിക്കൽ തന്നെയാണ്;ചുരുങ്ങിയ പക്ഷം എന്നെ സംബന്ധിച്ചെങ്കിലും അതങ്ങിനെയാണ`.[പ്രശംസനീയ ഈ താരതമ്യത്തിന്ന് ഞാൻ മുതിരുന്നത് പറയുന്ന കാര്യങ്ങൾക്ക് ഒരു പ്രത്യേക ടോൺ നൽകുന്നതിന്ന് വേണ്ടി മാത്രമാണ്.] ഷൂട്ടിങ്ങിന്നിടയിൽ എന്റെ വ്യക്തി ജീവിതത്തിന്ന് തടസ്സം നേരിടുന്നില്ല;സത്യത്തിൽ അപ്പോഴാണ` ജീവിതം ഏറ്റവും തീക്ഷ്ണമാവുന്നത്.ഒരാളുടെ വ്യക്തിജീവിതത്തിന്റെ വീഞ്ഞ് മുഴുവൻ ചലച്ചിത്രത്തിന്റെ വീപ്പയിൽ നിറക്കാൻ ഒരാളെ നിർബന്ധിതമാക്കുന്നത് ജീവിതത്തിൽ കൂറ്റുതൽ പങ്കാളിയാക്കാനുള്ള വഴിയാണതെന്നുള്ളത് കൊണ്ടല്ലെ?സ്വന്തം വ്യക്തിഗത പാരമ്പ്യരത്തിൽ നിന്നും മൂല്യവത്തായ എന്തെങ്കിലും കണ്ടെത്തിപ്പിടിക്കുക തന്നെയാണതെന്നത്[ചുരുങ്ങിയ ഉദ്ദേശത്തിലല്ലെങ്കിലും]എന്നത്കൊണ്ടല്ലേ?,അങ്ങനെ അയാൾ കോരിനിറക്കുന്നത് സമ്പന്നതയാണൊ ദാരിദ്ര്യമാണോ എന്നു തീരുമാനിക്കേണ്ടത് മറ്റുള്ളവരാണ്.ചലച്ചിത്രം പൊതുജനദൃശ്യമാണെന്നിരിക്കേ-അവിടെ ഒരുവന്റെ സ്വന്തംകാര്യങ്ങൾ സ്വകാര്യസ്വത്തല്ലാതെയാകുന്നു എന്നത് വ്യക്തമാണ്-അവയും പൊതു സ്വത്തായിത്തീരുന്നു .എന്റെ സ്വന്തം കാര്യം പറയുകയാണെങ്കിൽ,ഇന്ന് എനിക്ക് ഈ വിഷയത്തെക്കുറിച്ച് വ്യക്തമായ ദാരനയുന്റ്റ്[ഇന്ന് എന്ന് പറയുമ്പോൾ ഞാനുദ്ദേശിക്കുന്നത് ശല്യപ്പെടുത്തുന്ന വളരെയേറെ വസ്തുതകളും ലോകത്തിന്റെ ഭാവിക്കുറിച്ച് ആകാംഷകളും ഭീതികളും നിറഞ്ഞ ഈ യുദ്ധാനന്തര കാലഘട്ടത്തെയാണ്.]സിനിമാക്കാരനാണെന്നതു കൊണ്ടും അതു കൊണ്ടുതന്നെ പൊതുജനവിധിക്ക് പാത്രമാവേണ്ടവരുമാണ`എന്നതുകൊണ്ടും നാം ചില പ്രത്യേക കാര്യങ്ങളെ പതിവായി അവഗണിക്കുന്നത് തികച്ചും തെറ്റാണെന്ന തോന്നലാണെനിക്കുള്ളത്.
നമ്മുടെ സ്വകാര്യ ജീവിതം പണ്ടെത്തെപ്പോലെ തുടർന്നു പോവുകയാണെന്ന് വിശ്വസിക്കാൻ നാം സ്വയംസമ്മതിച്ചുകൂട.അതിന്നുള്ള അവകാശം നമുക്ക് ഇനിയില്ല ഒരു ലേഖനത്തിൽ കണ്ട ഷരാദുവിന്റെ ഉദ്ധരണി കടം മേടിച്ചുപറയട്ടെ :"മരങ്ങളോട് ശുണ്ഠിയെടുത്തിരിക്കുന്നതിനാൽ ഒരാൾ മരങ്ങളെക്കുറിച്ചു സംസാരിക്കാത്ത നിമിഷങ്ങളുണ്ട്"ലോകത്തെ നേരിടുന്ന ഗുരുതരമായ സംഭവങ്ങൾക്കുമുന്നിൽ ഒരു ബുദ്ധിജീവിക്ക് ചെയ്യാവുന്ന ഏറ്റവും മോശപ്പെട്ടകാര്യംഗുരുതരമായ ആ സംഭവങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടുന്ന മട്ടിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുക എന്നുള്ളതാണ്.യുദ്ധത്തിന്നിടക്കോ ഉദ്ധത്തിന്ന് തൊട്ടു പിമ്പുള്ള കാലഘട്ടത്തിലോ ആരും നിയോ റിയലിസത്തെക്കുറിച്ചു പറഞ്ഞില്ല ചുട്ടുപൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ`,പിന്നീട് നിരൂപകർ മാമ്മോദീസ മുക്കിയ'നിയോറിയലിസം"എന്ന പ്രസ്ഥാനത്തിന്ന് ജന്മം കൊടുത്തത്.
ഇന്ന് നാം ജീവിക്കുന്നത് ഇതുപോലൊരു കാലഘട്ടത്തിലാണെന്ന് ഞാൻ കരുതുന്നു.ഏതുതരം ചിത്രങ്ങളാണ്നമുക്ക് നിർമ്മിക്കാനാവുക എന്നെനിക്കറിയില്ല.പക്ഷെ,എനിക്കത് കണ്ട്പിടിക്കണം നാം തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമുണ്ടെന്ന് എനിക്ക്‌തോനുന്നു;
യാഥാർത്ഥ്യങ്ങളുടെ ഉള്ളിലടങ്ങിയ ധൈഷണിക സിദ്ധാന്തത്തെ സംരക്ഷിക്കുക.മാനസിക മായ ആലസ്യവും വിധേയത്വവും തള്ളിക്കളയുക.ഇങ്ങനെയൊക്കെ സംസാരിക്കുന്നതു വഴി ഞാൻ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന ആരോപണം ഉണ്ടാകുമെന്നെനിക്കറിയാം.അത്തരം ആരോപണങ്ങൾ ഒരു തരം ഫാഷനായി ക്കഴിഞ്ഞിരിക്കുന്നു.പൊതുജനാഭിപ്രായം എന്നൊന്നില്ലാത്ത ഇറ്റലിയിൽ ഇക്കാലത്ത് ആരുംതന്നെ യുദ്ധത്തെ ഭയപ്പെടുന്നില്ലെന്നത് സത്യമാണ്. ധൈഷണികമായി ഉയർന്നനിലവാരം പുലർത്തുന്ന രാഷ്ട്രമായിട്ടും ഫ്രാൻസിൽ അത്ഭുതകരമായ നിസ്സംഗത നിലവിലുണ്ടായിരുന്നു എന്നതും സത്യമായിരിന്നു എന്തുതന്നെയായാലും ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് പിറകിൽ വെറും ദാർമ്മികസാദ്ധ്യതെയേക്കാൾ കവിഞ്ഞകാര്യങ്ങളുണ്ട്.സിനിമാക്കാരായ നാം പ്രചോദനം ഉൾക്കൊള്ളേണ്ടത് നമ്മുടെ സ്വന്തം കാലഘട്ടത്തിൽ നിന്ന് തന്നെയായിരിക്കണമെന്ന് ഞാൻ കരുതുന്നു.സ്വന്തം കാലഘട്ടത്തിന്റെ പരുക്കനും ദുരന്താത്മകവുമായ വശങ്ങളെ വ്യാഖ്യാനിക്കാനും,പ്രകടിപ്പിക്കാനും വേണ്ടി മത്രമല്ല,ഈ കാലഘട്ടം നമ്മിലുണർത്തുന്ന അനുരണനങ്ങളെ പെറുക്കിയെടുക്കാനും കൂടിയാണിത്.അപ്രകാരം,സിനിമാക്കാരായ നമ്മൾ ,നമ്മിൽതന്നെ ആത്മാർത്ഥതയുള്ളവരായിരിക്കുക:സമഗ്രത നേടുക,മറ്റുള്ളവരുടെ മുന്നിൽ ധീരരും സത്യസന്ധരുമായിരിക്കുക...
ഇതാണ് ജീവിച്ചിരിക്കാനുള്ള ഒരേ ഒരു വഴി.നിർണ്ണായക ഘട്ടങ്ങളിൽ ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞു മാറുന്ന ബുദ്ധി ഒരു വിരോധാഭാസമാണ്>
1 അഭിപ്രായം:
ലേഖനം നന്നായി.
പക്ഷേ വിഷയത്തെക്കുറിച്ചൊരാമുഖം നല്‍കാതെ, അല്ലെങ്കില്‍ ഇടയില്‍ എവിടെയെങ്കിലും ഒരു പരാമര്‍ശം പോലുമില്ലതെ എഴുതുമ്പോള്‍ വായങ്ക്കാര്‍ക്ക് മനസിലാക്കന്‍ ബുദ്ധിമുട്ടാണ്. പാരഗ്രാഫ് തിരിക്കുന്നതും വളരെ നല്ല ഒരു ഐഡിയ ആണ്.
എഴുത്തു തുടരുക....
--നല്ല സിനിമയെ സ്നേഹിക്കുന്ന മറ്റൊരാള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ